കൊച്ചി: ദിലീപ്-മഞ്ജുവാര്യര്‍ വിവാഹമോചന സംയുക്ത ഹര്‍ജി പരിഗണിക്കുന്നത് 2015 ജനുവരി 27 ലേക്ക് മാറ്റി. ദിലീപില്‍ നിന്നും ജീവനാംശം വേണ്ടെന്നും മഞ്ജുവാര്യര്‍ കോടതിയില്‍ അറിയിച്ചു. ഹര്‍ജിയുടെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മകള്‍ മീനാക്ഷിയുടെ കാര്യം ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടില്ല. ആരുടെയൊപ്പം താമസിക്കണമെന്നത് സംബന്ധിച്ച് മകളുടെ അഭിപ്രായം കോടതി തേടും.
ഇന്നലെ രാവിലെ~ഒമ്പതിനാണ് ദിലീപും മഞ്ജുവും എറണാകുളം കുടുംബകോടതിയില്‍ ഹാജരായി വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി ഫയല്‍ ചെയ്തത്. ജഡ്ജിയുടെ ചേംബറില്‍ ഇരുവരും അരമണിക്കൂറോളം ചെലവഴിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും അഭിഭാഷകര്‍ തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സംയുക്ത വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കാന്‍ ഇരുവരും തീരുമാനിച്ചത്. അതേസമയം സംയുക്ത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ മഞ്ജുവാരൃര് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ജൂണ്‍ അഞ്ചിന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.
ഇരുവരും തമ്മിലുള്ള അകല്‍ച്ച കൂടിയതിനാല്‍ സാധാരണ വിവാഹമോചന കേസുകളിലേത് പോലെ കൗണ്‍സലിംഗിന് സാധ്യതയില്ല. നീണ്ടകാലത്തെ പ്രണയത്തിനു ശേഷം 1998 ഒക്ടോബര്‍ ഇരുപതിനാണ് ദിലീപും മഞ്ജുവാര്യരും വിവാഹിതരായത്. സംയുക്ത വിവാഹമോചന ഹര്‍ജി നല്കിയ സഹചര്യത്തില്‍ ഏറെനാളായി ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച് നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: