കൊച്ചി: കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മൂന്നംഗ ഉപസമിതി ചിലവന്നൂരില്‍ ഡിഎല്‍എഫ് ഫഌറ്റും കായല്‍ പരിസരവും പരിശോധിച്ചു. ഇന്നലെ റവന്യൂ ഉദ്യോഗസ്ഥരോടൊപ്പമാണ് സമിതി അംഗങ്ങള്‍ പരിശോധനക്കെത്തിയത്. വിവാദമായ ചിലവന്നൂരിലെ കായല്‍ കൈയ്യേറ്റത്തെകുറിച്ച് ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ച് ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉപസമിതി അംഗങ്ങളായ ഡോ. എ. രാമചന്ദ്രന്, ഡോ. കമലാക്ഷന്‍ കോക്കല്‍, ഡോ. പി. പത്മകുമാര്‍ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കായലിന്റെ പൊതുസ്ഥിതി, ഭൂമിയുടെ കിടപ്പ്, നഗരസഭയിലെ പ്ലാന്‍ എന്നിവ കൂടി പരിശോധിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്ക് ബന്ധമുള്ളതാണ് ഡിഎല്‍എഫ് കമ്പനി.
പരിശോധന സമയത്ത് കൊച്ചി കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ ആരും സ്ഥലത്തെത്തിയിരുന്നില്ല. കായല്‍ കൈയ്യേറി ഫഌറ്റ് സമുച്ചയം നിര്‍മിച്ചതിനെതിരെ ചീഫ് സെക്രട്ടറിയുടെയും സിഎജിയുടെയും റിപ്പോര്‍ട്ട് പുറത്ത്വന്നിരുന്നത് സര്‍ക്കാരിനും കൊച്ചി കോര്‍പ്പറേഷനും തിരിച്ചടിയായിരുന്നു. അനധികൃത നിര്‍മാണത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദന് വിഷയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് അതോറിറ്റിയാണ് മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയമിച്ചത്.
2002 മുതലുള്ള ഗൂഗിള്‍ ഉപഗ്രഹ ചിത്രങ്ങളായിരിക്കും പരിശോധിക്കുക. ചില ചിത്രങ്ങള്‍ സമിതിക്ക് ലഭിച്ചിട്ടുണ്ട്്. ഡിഎല്‍എഫിന് പട്ടയം ലഭിച്ചപ്പോഴത്തെ സ്ഥലവിവരവും ഇപ്പോഴത്തെ സ്ഥിതിയും പരിശോധിക്കും. ഇതിനായി രണ്ടാമതും റവന്യൂ അധികൃതര്‍ സര്‍വേ നടത്തി ഒരാഴ്ചക്കുള്ളില്‍ വിവരം നല്‍കും.
ഡിഎല്‍എഫ് സമര്‍പ്പിച്ച രേഖകളില്‍ വ്യക്തതയില്ലെന്ന് ഡോ. എ. രാമചന്ദ്രന് പറഞ്ഞു. അതോറിറ്റിക്ക് ലഭിച്ച വസ്തുതകള്‍ നേരിട്ട് പരിശോധിക്കാനാണ് സമിതി സ്ഥലത്തെത്തിയത്. 1991ന് ശേഷം കായല്‍ കൈയ്യേറി കെട്ടിടനിര്‍മാണം നടന്നിട്ടുണ്ടോയെന്ന് നഗരസഭാ രേഖകള്‍ പരിശോധിക്കും. സര്‍വേ റിപ്പോര്‍ട്ടും ചേര്‍ത്തുള്ള അന്തിമ റിപ്പോര്‍ട്ടായിരിക്കും അതോറിറ്റിക്ക് സമര്‍പ്പിക്കുക. 11 അംഗ അതോറ്റിയുടെ അടിയന്തരയോഗം വിളിക്കണമെന്ന് സമിതി ചെയര്‍മാനോട് ആവശ്യപ്പെടും. ആവശ്യമെങ്കില്‍ സമിതിയുടെ റിപ്പോര്‍ട്ട് ആ യോഗത്തില്‍ ചര്‍ച്ചചെയ്യും. റിപ്പോര്‍ട്ട് അതോറിറ്റിക്ക് അംഗീകരിക്കാതിരിക്കാനാവില്ലെന്നും ഡോ. രാമചന്ദ്രന് പറഞ്ഞു.
കായല്‍ കയ്യേറ്റം ഉപസമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് എല്ലാം അറിയാമല്ലോയെന്നായിരുന്നു ഡോ. കമലാക്ഷന്‍ കോക്കലിന്റെപ്രതികരണം. ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎല്‍എഫിന് വഴിവിട്ട് നിര്‍മാണ അനുമതി നല്കിയ അതോറിറ്റി ചെയര്മാന് ഡോ. വി.എന്‍. രാജശേഖരന് പിള്ളയുടെ നടപടിയെക്കുറിച്ച് ചീഫ്സെക്രട്ടറിയുടെ റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ഇതേക്കുറിച്ചും പ്രതികരിക്കാന്‍ ഉപസമിതി അംഗങ്ങള്‍ തയ്യാറായില്ല. അഡീഷണല്‍ തഹസീല്‍ദാര്‍ സി.കെ. വേണു, താലൂക്ക് സര്‍വേയര്‍ രാജീവ് ജോസഫ്, പൂണിത്തുറ വില്ലേജ് ഓഫീസര്‍ എല്‍. സിന്ധു എന്നിവരും സമിതിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: