കൊച്ചി: സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ പത്ത് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി റെയില്‍വേ ബോര്‍ഡ്. ട്രെയിനുകള്‍ കൃത്യസമയത്ത് ഓടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പത്ത് നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡ് മുന്നോട്ടുവെക്കുന്നത്. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതോടെ ട്രെയിനുകളുടെ കൃത്യമായ ഓട്ടവും സ്റ്റേഷനുകളിലെ വൃത്തിയും ഉറപ്പുവരുത്താന്‍ കഴിയും.
ഡിവിഷണല്‍ മാനേജരുടെ നേതൃത്വത്തില്‍ എല്ലാ സര്‍വ്വീസുകളും നിരീക്ഷിക്കും. വൈകിയോടുന്ന ട്രെയിനുകള്‍ കണ്ടെത്തി അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കും, ഓപ്പറേഷന് വിഭാഗം എല്ലാ സര്‍വ്വീസുകളും നിരീക്ഷിക്കും, താല്‍ക്കാലിക സ്റ്റേഷനുകള്‍ പുന:പരിശോധിക്കുന്നതോടെ ആവശ്യമില്ലാത്ത സ്റ്റോപ്പുകള്‍ ഒഴിവാക്കും, സെപ്തംബറില്‍ ഇതിന്റെ നടപടികള്‍ ആരംഭിക്കും, റിസര്‍വ്വ് ചെയ്യാത്ത ടിക്കറ്റെടുക്കാന്‍ കൗണ്ടറില്‍ യാത്രക്കാരെ കൂടുതല്‍ സമയം കാത്തുനിര്ത്താതിരിക്കുക, ട്രെയിനുകളിലെ ബെഡ് റോളുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുക, തിരക്കുള്ള സമയങ്ങളില്‍ അധിക കോച്ച് ഏര്‍പ്പെടുത്തുക.
ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക, മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, എന്നിവയ്ക്കുള്ള അനുമതി വേഗത്തില്‍ നല്‍കുക, എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കുക, കോച്ചുകളിലെ എയര്‍കണ്ടീഷനിങ് സംവിധാനം കാര്യക്ഷമമാക്കുക എന്നിവയാണ് റെയില്‍വേ ബോര്‍ഡിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: