കോട്ടയം: സൂപ്പര്‍ കഌസ് റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് മാത്രമാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കെഎസ്ആര്‍ടിസി ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് അന്തിമതീരുമാനം മൂന്നു മാസത്തിനുള്ളില്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു.
സൂപ്പര്‍ കഌസ് റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ പറ്റിയ വണ്ടികള്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് ഇല്ല. ഇപ്പോള്‍ ഗതാഗതമേഖലയില്‍ നിലവില്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ആ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ വണ്ടികള്‍ കെഎസ്ആര്‍ടിസിക്ക് ഇല്ല. അതുകൊണ്ടാണ് സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റുകള്‍ നല്‍കിയിട്ടുളളത്. ഇതു മന്ത്രി എന്ന നിലയില്‍ ഒറ്റയ്ക്കുളള തീരുമാനമല്ല. കക്ഷിനേതാക്കളുടെ യോഗത്തിനു ശേഷം 9ന് മന്ത്രിസഭ എടുത്ത തീരുമാനമാണ്.
ഈ തീരുമാനം അന്തിമമല്ല. കെഎസ്ആര്‍ടിസിയെ അടിമുടി നവീകരിക്കാന്‍ ആവശ്യമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ മൂന്നംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുളളത്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അതിന്മേല് ജനങ്ങളുടെ അഭിപ്രായം ആരായും. അതിനുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ 1500 ഓളം ബസുകള്‍ കാലഹരണപ്പെട്ടതാണ്. പ്രത്യേക അനുമതി വാങ്ങിയാണ് ഇവ സര്‍വീസ് നടത്തുന്നത്. 7000 ബസുകള്‍ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നത്്. നഷ്ടം സഹിച്ച് സര്‍വീസ് നടത്താനുളള ത്രാണി കെഎസ്ആര്‍ടിസിക്ക് ഇല്ല. ഓര്‍ഡിനറി ബസുകള്‍ വലിയ നഷ്ടത്തിലാണ് ഓടുന്നത്. ഇതു പരിഹരിക്കാന്‍ ഷെഡ്യൂള്‍ പുന:ക്രമീകരിക്കുന്നത് ആലോചിക്കും. കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ നഷ്ടത്തിലാണെന്ന പ്രചരണം ശരിയല്ല. കെഎസ്ആര്‍ടിസി യുടെ കര്‍ണാടക സര്‍വീസുകള്‍ എല്ലാം ലാഭത്തിലാണ്.
ടൗണ്‍ ടു ടൗണ്‍ എസി ബസ് സര്‍വീസ് ആരംഭിക്കുന്നത് ആലോചിക്കും. 2006 ല്‍ സൂപ്പര്‍ ക്ലാസ് റൂട്ടുകള്‍ ദേശസാല്‍ക്കരിക്കണമെന്ന് കോടതി വിധി വന്നിരുന്നു. പിന്നീട് വന്ന ഇടതു സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യകാലത്തും ഇതു നടപ്പാക്കാന്‍ തയാറായില്ല. 2013 ല്‍ ആര്യാടന് മുഹമ്മദ് ഗതാഗതമന്ത്രിയായിരിക്കെയാണ് സൂപ്പര്‍ കഌസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുക്കാന്‍ തീരുമാനമായതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: