കോട്ടയം: പഌസ് ടു അനുവദിക്കാന്‍ അമിതോല്‍സാഹം കാണിക്കുന്ന വിദ്യാഭ്യാസവകുപ്പിന് മൂന്നുവര്‍ഷത്തിലേറെയായി നിയമനം കാത്തു കഴിയുന്ന അധ്യാപകരുടെ കാര്യത്തില്‍ മൗനം. നിയമനം ലഭിക്കാത്ത അധ്യാപകരില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ ജില്ലയായ മലപ്പുറത്താണെന്നതാണ് വിരോധാഭാസം. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ അവസാന കാലത്ത് അനുവദിച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ നിയമനം ലഭിച്ച അധ്യാപകരാണ് ഇതുവരെയും സ്ഥിരപ്പെടുത്തലും ശമ്പളവുമില്ലാതെ വലയുന്നത്.
ഇടതു ഭരണ കാലത്ത് അനുവദിച്ച സ്കൂളുകളില്‍ യുഡിഎഫ് വന്നശേഷമാണ് തസ്തിക അനുവദിച്ച് ഉത്തരവായത്. ഇതിനു ശേഷം അനുവദിച്ച തസ്തികകളില്‍ ബഹുഭൂരിപക്ഷത്തിലും നിയമനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഇനിയും തയാറായിട്ടില്ല. നിയമനം ലഭിക്കാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്ന അധ്യാപകരില്‍ ഗണ്യഭാഗവും മലബാര്‍ മേഖലയിലാണ്. ഇതില്‍ തന്നെ മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന അധ്യാപകരാണ് സ്ഥിരപ്പെടുത്തലിന്റെ കാര്യത്തില്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുന്നത്. അധ്യാപക നിയമന അംഗീകാരത്തിന്് മലപ്പുറം റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ഉന്നയിക്കുന്ന അനാവശ്യ തടസവാദങ്ങളാണ് അംഗീകാരം ലഭിക്കാന്‍ വൈകുന്നതെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്. അധ്യാപക നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച എല്ലാ യോഗ്യതകളുമുളള അധ്യാപകരുടെ നിയമനാംഗീകരമാണ് ബാലിശമായ തടസവാദങ്ങള്‍ ഉന്നയിച്ച് വൈകിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സര്‍ക്കാര്‍ പ്രതിനിധി ഉള്‍പ്പടെയുളളവര്‍ ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുത്ത അധ്യാപകരെയാണ് ഇത്തരത്തില്‍ ബുദ്ധിമുട്ടിപ്പിക്കുന്നത്. 100 ഓളം അധ്യാപകരാണ് മലപ്പുറത്തു മാത്രം വിദ്യാഭ്യാസവകുപ്പിന്റെ കരുണ കാത്തു കഴിയുന്നത്.
ഇതിനിടെ നിയമനം അനാവശ്യമായി നീട്ടികൊണ്ടുപോകുകയാണെന്ന് ചൂണ്ടികാട്ടി ഒരുവിഭാഗം അധ്യാപകര്‍ വിദ്യാ ഭ്യാസമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്കിയ ശേഷം മറ്റ് ഒരു റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ആവശ്യപ്പെടാത്ത രേഖകളാണ് മലപ്പുറം ആര്‍ഡിഡി ഓഫീസില്‍ നിന്നും ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം മുസ്ലിം ലീഗിന്റെ താല്പര്യപ്രകാരം കോഴിക്കോട് ആര്‍ഡിഡി ഓഫീസ് വിഭജിച്ചാണ് മലപ്പുറത്ത് പുതിയ ഓഫീസ് സ്ഥാപിച്ചത്. തുടക്കം മുതല്‍ തന്നെ ഈ ഓഫീസ് വിവാദം സൃഷ്ടിച്ചിരുന്നു. മുസ്ലീംലീഗ് നേതാക്കളുടെ താല്പര്യങ്ങള് പരിഗണിച്ചല്ലാതെ ഫയലുകളില്‍ ഒപ്പിടുകയില്ലെന്നാണ് ചില ഉദ്യോഗസ്ഥരുടെ നിലപാട്. ഇതാണ് നിലവില്‍ പ്ലസ് ടു വിലെ അധ്യാപക നിയമനത്തിന് പരിഹാരമുണ്ടാകുന്നതില് തടസമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: