ന്യൂദല്‍ഹി: രണ്ടാമത് ഭാരത-ചൈന യോഗ സമ്മേളനം ചൈനയിലെ യുനന്‍ പ്രവശ്യയിലെ ദാലിയില്‍ നടന്നു. സയന്‍സ് ഓഫ് യോഗ എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ യോഗ രംഗത്തെ 1500 പ്രതിനിധികള്‍ പങ്കെടുത്തു. യോഗവിദഗ്ധരുടെ വലിയൊരു ഒത്ത്ചേരലായി മാറി ഈ യോഗ സമ്മേളനമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ ചൈനയിലെ ഭാരതത്തിന്റെ അംബാസഡര്‍ അശോക് കെ.കാന്ത പറഞ്ഞു. യോഗ രംഗത്ത് വലിയൊരു പാരമ്പര്യം ഭാരതത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗ പ്രദര്‍ശനവും അതിനെക്കുറിച്ചുള്ള സംശയ നിവാരണവും പരിപാടിയിലുണ്ടായിരുന്നു.
ഭാരതവും ചൈനയും തമ്മിലുള്ള സാംസ്ക്കാരിക കൈമാറ്റത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രരംഗത്തും വലിയൊരു നാഴികക്കല്ലായിരുന്നു ഇതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ യുനന്‍ പ്രോവിന്‍സ് വൈസ് മേയര്‍ ഗാവ് ഷുങ് പറഞ്ഞു.
പൂനെ അയ്യങ്കാര്‍ യോഗ സ്ക്കൂളിലെ ഡോ.ഗീത എസ്. അയ്യങ്കാര്‍, ബാംഗ്ലൂര്‍ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാനം ചാന്‍സലര്‍ ഡോ.എച്ച്.ആര്.നാഗേന്ദ്ര, ഈശ്വര്‍ വി.ബാസവറെഡ്ഡി തുടങ്ങി 17 യോഗ അദ്ധ്യാപകര്‍ പങ്കെടുത്തു. ചൈനീസ് യോഗയെ കുടുതല്‍ ശാസ്ത്രീയവും വിവേകപൂര്‍വ്വവുമായ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്. 2011ല്‍ ഗാംഗ്സൂവിലായിരുന്നു ആദ്യത്തെ ഭാരത-ചൈന യോഗ സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: