ന്യൂദല്‍ഹി: കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കെ എല്‍ മഞ്ജുനാഥിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കണമെന്ന് സുപ്രീം കോടതി കൊളീജിയം. ശുപാര്‍ശ മടക്കിയയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കണെമെന്ന് കൊളീജിയം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ച് അയക്കുന്നത്.
ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജാക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. സുബ്രഹ്മണ്യത്തിനെതിരെയുയര്ന്ന ആരോപണങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
മഞ്ജുനാഥിനെ ചീഫ് ജസ്റ്റീസ് ആക്കാനുളള നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കത്തെഴുതിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തത്.
മഞ്ജുനാഥിനെ ചീഫ് ജസ്റ്റീസ് ആക്കാനുളള നീക്കത്തിനെതിരെ അഭിഭാഷകന് കൊളീജിയം യോഗത്തിനു മുന്‍പേ ചീഫ് ജസ്റ്റീസ് ആര് എം ലോധയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അതേസമയം പഞ്ചാബ്ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗളിന്റെ മദ്രാസ് ഹൈക്കോടതിയിലേക്കുള്ള സ്ഥലം മാറ്റവും തല്‍ക്കാലത്തേക്ക് നടപ്പാക്കേണ്ടെന്നാണ് കേന്ദ്രനിയമമന്ത്രാലയത്തിന്റെ ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: