ന്യൂദല്‍ഹി: താന്‍ ഒരിക്കലും ഒരു ആര്‍എസ്എസുകാരനല്ലെന്ന് വേദ പ്രതാപ് വൈദിക്. ഹാഫീസിനെ ഒരു പാക്കിസ്ഥാനി പത്രപ്രവര്ത്തകന് വഴിയാണ് കാണുന്നത്, അതും ഒരു പത്രപ്രവര്‍ത്തകനായി. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്വയം വിഡ്ഡികളാകുകയാണ്. ഈ പാര്‍ട്ടിയാണ് കഴിഞ്ഞ പത്തുവര്‍ഷം രാജ്യം ഭരിച്ചതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു.
താന്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ എന്റെയാള്ക്കാരാണ്. അതിനാല്‍ ഈ ബഹളം കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രയെല്ലാം എംബസികള്‍ ഒരുക്കിത്തന്നതാണോ? ഞാന്‍ ഓരോരുത്തരേയും നേരിട്ട് കാണാറുണ്ട്.
മണിശങ്കര്‍ അയ്യരും സല്മാന് ഖുര്‍ഷിദും ഞാനുള്‍പ്പെട്ട സംഘത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ ജീവിതം അപകടത്തിലാക്കിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇപ്പോള്‍ കോണ്‍ഗ്രസ് അതിന്റെ പേരില്‍ പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കുകയാണ്.
ലാഹോറില്‍ വച്ച് സെയ്ദുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വേദ പ്രതാപ് വൈദിക് പറഞ്ഞു. പ്രധാനമന്ത്രി മോദിയേയും സര്‍ക്കാരിനെയും വെട്ടിലാക്കാന്‍ ഇതിന് കോണ്‍ഗ്രസ് അനാവശ്യമായി രാഷ്ട്രീയ നിറം കൊടുക്കുകയാണ്. പാക്കിസ്ഥാനില്‍ നടന്ന കൂടിക്കാഴ്ചയുടെ മുഴുവന്‍ രേഖകളും വേണമെങ്കില്‍ താന്‍ നല്‍കാം, വൈദിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: