തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഡെങ്കിപനി ബാധിച്ച് 55 പേര് മരിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. തലസ്ഥാന ജില്ലയില്‍മാത്രം 10 പേര് മരിച്ചു. കോട്ടയത്ത് 9, പത്തനംതിട്ട 8, കൊല്ലം 7.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് രണ്ടുവര്‍ഷങ്ങളില്‍ ശരാശരി 290 കോടിയുടെ മരുന്നുകള്‍ വാങ്ങി വിതരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജന്റം ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്നും ധനസഹായം ലഭ്യമാക്കുന്നതിനായി കേരള അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് എന്നപേരില്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തിക തകര്‍ച്ച പരിഹരിക്കാന്‍ ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി 59 കേന്ദ്രങ്ങളില്‍ വാണിജ്യ സമുച്ചയങ്ങളും ബസ് ടെര്‍മിനലുകളും നിര്‍മ്മിക്കും. 150 സൂപ്പര്‍ ഡീലക്സ് സര്‍വ്വീസുകള്‍ ആരംഭിക്കും.
ഈ ബസുകളില്‍ നിലവിലുള്ള നിരക്കുകള്‍ നല്കിയാല് മതിയാകും. 1050 കണ്വെന്ഷണല് ബസ് ഷാസികളും 150 എയര്‍ സസ്പെന്ഷന് ബസ് ഷാസികളും വാങ്ങാന്‍ ഇ-ടെണ്ടര്‍ എത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 108 ജന്റം ബസുകള്‍ ഉള്‍പ്പെടെ 1140 ബസുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ 212 ജന്റം ബസുള്‍പ്പെടെ 2927 ബസുകള്‍ നിരത്തിലിറക്കിയിരുന്നു. കെഎസ്ആര്‍ടിസിയില്‍ 36,762 പെന്‍ഷന്‍കാര്‍ നിലവിലുണ്ട്.
മദ്യനിരോധനം സര്‍ക്കാരിന്റെ നയമല്ലെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. ബോധവല്‍ക്കരണത്തിലൂടെ മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ബാര്‍ ലൈസന്‍സ് നിഷേധിച്ച കാലയളവില്‍ അനധികൃത സ്പിരിറ്റ് കടത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏപ്രില്‍ മാസത്തിനുശേഷം അനധികൃതമായി കടത്തിയ 9728 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തിട്ടുണ്ട്.
മറൈന്‍ ആംബുലന്‍സ് സംവിധാനം ആരംഭിക്കുന്നതിനായി സാങ്കേതിക രൂപരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സംവിധാനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: