കൊച്ചി: മഹാഭാരതമെന്ന മഹത്ഗ്രന്ഥത്തിലൂടെ സമസ്ത മേഖലകളിലെ ദര്‍ശനങ്ങളെ വിശ്വത്തിന് പ്രദാനം ചെയ്ത ആചാര്യനാണ് വ്യാസഭഗവാന് എന്ന് ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ആര്.ശശിധരന് അഭിപ്രായപ്പെട്ടു.
അനാചാരങ്ങളില്‍ അകപ്പെട്ട് കഴിഞ്ഞപ്പോള്‍ ആചാര്യന്മാര് ലോകത്തിന് ഹിതമാകുന്ന ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക എന്നതാണ് തങ്ങളുടെ കര്‍ത്തവ്യം എന്ന് തിരിച്ചറിഞ്ഞ് ഇതിനായി പ്രവര്‍ത്തിച്ചു. ഭാരതം ആചാര്യന്മാരുടെ വചനങ്ങളാല്‍ അനുഗ്രഹീതമാണ്. പൂജിതരെ പൂജിക്കുക എന്നതാണ് പുതിയ തലമുറകളുടെ കര്‍ത്തവ്യം.
സാമൂഹിക പരിഷ്കര്‍ത്താക്കളെക്കുറിച്ചും അവരുടെ വചനങ്ങളെക്കുറിച്ചും മനസ്സിലാക്കിയ വ്യക്തികള്‍ക്കേ ദേശത്തിന്റെ ഹിതത്തിനായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കൂ. പണ്ഡിറ്റ് കറുപ്പന് വിചാരവേദിയുടേയും വിശ്വഹിന്ദുപരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യാസജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശിധരന്. പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മുഖ്യപ്രഭാഷണം നടത്തി. പാവക്കുളം ഹിന്ദു സാംസ്ക്കാരിക കേന്ദ്രം സംഘടിപ്പിച്ച വ്യാസജയന്തി ആഘോഷത്തില്‍ ജസ്റ്റിസ് എം.രാമചന്ദ്രന്, കെ.വി.മദനന്, എം.കെ.ചന്ദ്രബോസ്, കെ.കെ.വാമലോചനന്‍, വി.സുന്ദരം, ക്യാപ്റ്റന്‍ രമണന്, പി.സി.രാജന് ബാബു, സി.ജി. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: