ന്യൂദല്‍ഹി: അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന്. ആദ്യഘട്ടത്തിലാണ് ആന്ധ്രാപ്രദേശ്,പശ്ചിമബംഗാള്‍, മധ്യപ്രദേശിലെ വിദര്‍ഭ, പൂര്‍വ്വാഞ്ചല്‍ എന്നിവിടങ്ങളില്‍ എയിംസ് ആശുപത്രികള്‍ക്കായി 500 കോടി വകയിരുത്തിയത്. മറ്റു സംസ്ഥാനങ്ങളിലും വരുംവര്‍ഷങ്ങളില്‍ എയിംസ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് തുക അനുവദിക്കും, ലോക്സഭയില്‍ കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
എയിംസ് കേരളത്തില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ആലപ്പുഴയില്‍ നിന്നുള്ള എംപിയായ കെ.സി. വേണുഗോപാലാണ് ലോക്സഭയില്‍ ചോദ്യമുന്നയിച്ചത്.
സംസ്ഥാന സര്‍ക്കാരുകള്‍ എയിംസിനാവശ്യമായ സ്ഥലം നല്കുന്നതനുസരിച്ച് കാലതാമസം കൂടാതെ തുടങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 200 ഏക്കര്‍ വീതം സ്ഥലം എയിംസിനായി കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് കേരളമുള്‍പ്പെടെയുള്ള എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയച്ചിട്ടുണ്ട്. 1500 കോടി രൂപയാണ് ഓരോ എയിംസിനും ചെലവു പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിലാണ് നാല് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ച് ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. മറ്റുള്ള സംസ്ഥാനങ്ങള്‍ക്കും അടുത്ത വര്‍ഷങ്ങളില്‍ എയിംസ് അനുവദിക്കുമെന്നും ഡോ.ഹര്ഷവര്ദ്ധന് മറുപടിയില്‍ പറഞ്ഞു. തങ്ങളുടെ മണ്ഡലത്തില്‍ എയിംസ് വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തന്നെ വന്നുകണ്ടതായും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ച സംസ്ഥാന ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനും ഡോ. ഹര്ഷവര്ദ്ധന് ഇതുസംബന്ധിച്ച ഉറപ്പ് നല്കി. എത്രയും പെട്ടെന്ന് ആശുപത്രിക്കാവശ്യമായ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റെയില്‍ ബജറ്റില്‍ ഒരു സംസ്ഥാനത്തേയും അവഗണിച്ചിട്ടില്ലെന്ന് റെയില്‍മന്ത്രി സദാനന്ദഗൗഡ ലോക്സഭയില്‍ പറഞ്ഞു. റെയില്‍ബജറ്റില്‍ അവഗണനയുണ്ടായെന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എംപിമാരുടെ പരാതിക്ക് മറുപടി നല്‍കുകയായിരുന്നു റെയില്‍മന്ത്രി. ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിന് പുതിയ തുടക്കമിടാനാണ് ബജറ്റിലൂടെ ശ്രമിച്ചത്. വികസനം ഉണ്ടാകുമ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഫലം ലഭിക്കും. അതിനായി സംസ്ഥാനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്, സദാനന്ദഗൗഡ പറഞ്ഞു. റെയില്‍ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നാരോപിച്ച് കേരള എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: