ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്ക്കറെ തോയിബയുടെ ജമ്മുകാശ്മീര്‍ ഡിവിഷണല്‍ കമാന്‍ഡറായ അബുമുസയെ സൈന്യം വധിച്ചു. പാക്കിസ്ഥാന്‍കാരനായ അബൂമൂസ 2012 മുതല്‍ കാശ്മീര്‍ മേഖലയില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു.
കപ്വാര ജില്ലയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികനും വെടിയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: