തൃശൂര്‍: വേദമന്ത്രോച്ചാരണത്തിന്റെ നിറവില്‍ തെക്കെമഠത്തില്‍ പുതിയ ശങ്കരാചാര്യരെ അവരോധിക്കുന്ന ചടങ്ങിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ രാവിലെ ആരംഭിച്ച ചടങ്ങ് ഇന്ന് രാവിലെ ശങ്കരാചാര്യരായി ഒരു പുലാശ്ശേരി വാസുദേവന്‍ നമ്പൂതിരിപ്പാടിനെ അവരോധിക്കുന്നതോടെയാണ് പൂര്‍ത്തിയാവുക.
ഇന്നലെ രാവിലെ നിയുക്ത ശങ്കരാചാര്യര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനവും പുഷ്പാഞ്ജലിയും നടത്തി. മഠാധിപതി ശങ്കരാനന്ദ സ്വാമിയാരുടെ നേതൃത്വത്തില്‍ മഠത്തിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. തുടര്‍ന്ന് മഠത്തില്‍ ഓതിക്കന് ഏഴിക്കോട് ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മുതിര്‍ന്നവരെ നമസ്കരിച്ച് ദക്ഷിണ നല്കി. പിന്നീട് അവരോധിക്കല്‍ ചടങ്ങിന്റെ ഭാഗമായി മഠാധിപതിയെ നമസ്കരിച്ച് കുളിച്ചുവന്ന് സന്യാസക്രിയ ആരംഭിച്ചു.
തൈക്കാട് വൈദികന് കേശവന് നമ്പൂതിരിപ്പാട് മുതലായ വൈദികര്‍ക്ക് കൃഛ്രദാനം ചെയ്തു. മരിച്ചുപോയവര്‍ക്ക് ശ്രാദ്ധം ഊട്ടി. പുണ്യാഹം കഴിഞ്ഞ് ഊണും ഉറക്കവും ഭക്ഷണവും ഉപേക്ഷിച്ച് ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കാതെ ഒരു ദിവസം ഗായത്രീമന്ത്രം ജപിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ അവരോധിക്കല്‍ ചടങ്ങിന്റെ പ്രധാന ക്രിയകള്‍ ആരംഭിക്കും. ചടങ്ങുകള്‍ നാലുമണിക്കൂര്‍ നീളും. ഉച്ചക്ക് രണ്ടുമണിക്ക് ശ്രീശങ്കര ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ശങ്കരാചാര്യര്‍ ദര്‍ശനം നല്‍കും. അടിക്കുറിപ്പ്: പുതിയ ശങ്കരാചാര്യരെ അവരോധിക്കുന്ന വാസുദേവന്‍ നമ്പൂതിരിപാടിനെ വടക്കുംനാഥ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം ശങ്കരാനന്ദ സ്വാമിയാരുടെ നേത്യത്വത്തില്‍ മഠത്തിലേക്ക് ആനയിക്കുന്നു.അടിക്കുറിപ്പ്: പുതിയ ശങ്കരാചാര്യരെ അവരോധിക്കുന്ന വാസുദേവന്‍ നമ്പൂതിരിപാടിനെ വടക്കുംനാഥ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം ശങ്കരാനന്ദ സ്വാമിയാരുടെ നേത്യത്വത്തില്‍ മഠത്തിലേക്ക് ആനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: