ചെന്നൈ: തിരുവള്ളുവര്‍ ഉപ്പറപാളയത്തെ ഗോഡൗണിന്റെ മതില് തകര്‍ന്ന് 11 പേര് മരിച്ചു. അപകടത്തില്‍ ഒരു കുട്ടിയും നാല് സ്ത്രീകളുമടക്കം 11 പേര് മരിച്ചുവെന്ന് ജില്ലാ കലക്ടര്‍ കെ. വീര രാഘവ റാവു പറഞ്ഞു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള നിര്മ്മാണത്തൊഴിലാഴികളാണ് അപകടത്തില്‍പ്പെട്ടത്.
61 പേരുടെ മരണത്തിന് ഇടയാക്കിയ ചെന്നൈയിലെ 11നില കെട്ടിടം തകര്‍ന്ന് ഒരാഴ്ച തിഞ്ഞപ്പോഴാണ് ഇന്നലെ വീണ്ടും അപകടം ഉണ്ടായത്.
തമിഴ്നാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും. ജൂണ്‍ 28നാണ് ചെന്നൈയിലെ 11 നില കെട്ടിടം തകര്‍ന്ന് 61 നിര്‍മ്മാണത്തൊഴിലാളികള്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: