ശ്രീഹരിക്കോട്ട: അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്.ഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയ്ക്കിത് അഭിമാന നിമിഷമാണെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക് രാഷ്ട്രങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന തരത്തില്‍ ഒരു ഉപഗ്രഹം ഇന്ത്യയുടെ നേതൃത്വത്തില്‍ വികസിപ്പിക്കാന്‍ മോദി ഐ.എസ്.ആര്.ഒയിലെ ശാസത്രജ്ഞരോട് നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ അധികാരത്തിന് വേണ്ടിയല്ല നടത്തുന്നത്, മറിച്ച് മാനവരാശിക്കു വേണ്ടിയുള്ള സേവനം കൂടിയാണെന്ന് മോദി ഓര്‍മിപ്പിച്ചു.
അയല്‍രാജ്യങ്ങള്‍ക്ക് നമുക്ക് നല്കാവുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കണം സാര്‍ക് ഉപഗ്രഹം. അത്തരമൊരു ഉപഗ്രഹത്തിന്റെ സഹായത്താല്‍ ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കണം. രാജ്യത്തെ ലക്ഷക്കണക്കിനുള്ള യുവാക്കള്‍ക്ക് അവസരങ്ങള്‍ തുറന്നു നല്‍കാനും ഉപഗ്രഹത്തെ പ്രയോജനപ്പെടുത്തണം മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: