ചെന്നൈ: ഭക്ഷണത്തിലെ അവശ്യഘടകങ്ങളായ സുഗന്ധവ്യജ്ഞനങ്ങളില്‍ നിന്നും രക്തസമ്മര്‍ദ്ദത്തിന് മരുന്ന്. പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്ത മരുന്ന് ഇന്ത്യയിലെ വിവിധ കറിക്കൂട്ടുകളില്‍ സോപ്പുകളിലും ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നാണ് വികസിപ്പിച്ചത്.ഇവയും വെള്ളത്താമരയിതളുകളും ചേര്‍ത്തതാണ് മരുന്ന്.
മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഏലക്ക, ജീരകം, കുരുമുളക് വള്ളി, അയമോദകം, ഇരട്ടിമധുരം, വെള്ള താമര ഇതളുകള്‍ എന്നിവ ഒരു പ്രത്യേക അനുപാതത്തില്‍ സംയോജിപ്പിച്ച സിദ്ധവൈദ്യ മാതൃകയിലുള്ള ചൂര്ണ്ണമാണ് ശാസ്ത്രജ്ഞരും ഉണ്ടാക്കിയത്. ശ്രീരാമചന്ദ്ര സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാരാണ് മരുന്ന് വികസിപ്പിച്ച് പരീക്ഷിച്ചത്.
പാരമ്പര്യമായുള്ള രക്തസമ്മര്‍ദ്ദത്തെ കൂടാതെ ഗ്രാമീണ മേഖലയില്‍ 15 ശതമാനത്തോളം പേര് രക്തസമ്മര്‍ദ്ദത്തിന്റെ പിടിയിലാണ്. രക്തസമ്മര്‍ദ്ദത്തിന് സാധാരണ ഇംഗ്ലീഷ് മരുന്നിലാണ് ജനങ്ങള്‍ അഭയം തേടുന്നത്. ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, മരുന്നിന് വലിയ തുക തന്നെ ചെലവഴിക്കേണ്ടിയും വരുന്നു. തുടര്‍ച്ചയായി മരുന്ന് കഴിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് പുരാതന ഭാരതീയ വൈദ്യശാസ്ത്ര വിജ്ഞാനങ്ങള്‍ പരീക്ഷിക്കുവാന്‍ ശ്രമിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ കാര്‍ഡിയോളജിസ്റ്റ് ഡോ.എസ്.തനികാചലം പറഞ്ഞു.
ഒരു പ്രത്യേക അനുപാതത്തില്‍ ഉണ്ടാക്കിയ ചൂര്‍ണ്ണം മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നല്കിയപ്പോള് ക്രോമസോമുകളിലും കോശത്തിലും രക്തകുഴലുകളിലും ഇതിന്റെ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതായി കണ്ടെത്തി. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പഠനം നടത്തിയത്. 400ഗ്രാം പൊടി 63 ദിവസം നല്കി. മൂന്നാംദിവസം തുടങ്ങി ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കുവാന്‍ തുടങ്ങി. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായതായി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: