തിരുവനന്തപുരം: തയ്യല്‍തൊഴിലാളി ക്ഷേമനിധിക്കുള്ള ഗ്രാന്റ് വര്‍ധിപ്പിച്ച് ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഗവണ്മെന്റും ക്ഷേമനിധിബോര്‍ഡും തയ്യാറാകണമെന്ന് കേരള തയ്യല്‍ മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. ബാലകൃഷ്ണന് ആവശ്യപ്പെട്ടു. കേരള തയ്യല്‍ മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ തയ്യല്‍തൊഴിലാളി ചീഫ് എക്സിക്യൂട്ടീവ് ഓഫീസിനു മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമനിധിയില്‍ തൊഴിലാളികള്‍ അടയ്ക്കുന്ന അംശാദായ തുക വര്‍ധിപ്പിച്ചിട്ടും ആനുകൂല്യങ്ങളില്‍ വര്‍ധനവ് വരുത്താന്‍ തയ്യാറാകാത്ത ക്ഷേമനിധിബോര്‍ഡും അതിന് അനുമതി നല്കാന് തയ്യാറകാത്ത കേരളത്തിലെ ഇരുമുന്നണി സര്‍ക്കാരുകളും തൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും ബാലകൃഷ്ണന് കുറ്റപ്പെടുത്തി.
സി. ബാബുകുട്ടന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി മനോഷ്കുമാര്‍, നേതാക്കളായ സി. ജ്യോതിഷ്കുമാര്‍, സതികുമാര്‍, കുഞ്ഞുമോന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സജുകുമാരി സ്വാഗതവും അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: