തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദിയുമായി താന്‍ മുമ്പ് നടത്തിയ കൂടിക്കാഴ്ച അന്നത്തെ സാഹചര്യത്തില്‍ പലര്‍ക്കും മഹാപരാധമായിരുന്നുവെന്നും ഇന്നിപ്പോള്‍ അത് മഹാപരാധമല്ലെന്നും തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കാണുന്നതില്‍ തെറ്റില്ല. അങ്ങനെ പാടില്ലെന്ന് പറയാനാകുമോ ? താന്‍ ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലായിരുന്നു നരേന്ദ്രമോദിയെ കണ്ടത്. അന്നത്തെ സാഹചര്യത്തില്‍ അത് മഹാപരാധം പോലെയായിരുന്നു. എന്തായാലും അനുഭവിക്കേണ്ടത് അനുഭവിച്ചു. മന്ത്രി പറഞ്ഞു.
ഗുജറാത്ത് ആദ്യമായി സന്ദര്‍ശിച്ച വേളയിലാണ് അന്നത്തെ മുഖ്യമന്ത്രി മോദിയെ സന്ദര്‍ശിച്ചത്. തൊഴില്‍ മേഖലയില്‍ അവിടത്തെ വികസനത്തെ കുറിച്ച് മനസിലാക്കുന്നതിനാണ് മോദിയെ കണ്ടത്.അവിടത്തെ പഠനങ്ങള്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അവിടുത്ത വികസനമാതൃക കേരളത്തിന് യോജിച്ചതല്ലെന്ന് മനസ്സിലായി. വിദ്യാഭ്യാസം കുറഞ്ഞവരെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടത്തിയിരുന്നത്. കേരളം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമാവുന്ന തരത്തിലുള്ള മാതൃകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എ.എ. അസീസിനു വേണ്ടി മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടി യോജിച്ച് ഏതു തീരുമാനമെടുത്താലും അംഗീകരിക്കുകയെന്നത് എല്ലാ പ്രവര്‍ത്തകര്‍ക്കും ബാധകമാണ്. എ.എ. അസീസ് മന്ത്രിയാകണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അംഗീകരിക്കും. വകുപ്പില്‍ ഇപ്പോള്‍ താന്‍ തൃപ്തനാണ്. മന്ത്രിസഭാ പുനസംഘടന വരുന്ന സമയത്ത് പാര്‍ട്ടി യോജിച്ചു തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ആര്എസ്പികള് ലയിച്ചതോടെ എംഎല്‍എമാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ വകുപ്പ് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: