ആലപ്പുഴ: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിലം നികത്തി സ്വകാര്യ സ്കൂളിനായി കെട്ടിടം നിര്‍മിച്ചത് സംബന്ധിച്ച് ഈ മാസം 16ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പുന്നപ്ര പോലീസിനോട് ആവശ്യപ്പെട്ടു.
പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍നായര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പറവൂര്‍ വില്ലേജ് ബ്ലോക്ക് നമ്പര്‍ പത്തില്‍ റീസര്‍വേ 44/11ല്‍ ഉള്‍പ്പെട്ട 51.40 ആര്‍സ് നിലം നികത്തി ബ്രൈറ്റ് ലാന്റ് ഡിസ്ക്കവറി സ്കൂളിന് കെട്ടിടം നിര്‍മിച്ചത് സംബന്ധിച്ച് ജന്മഭൂമി നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വില്ലേജ് ഓഫീസ് മുതല്‍ ജില്ലാ ഭരണകൂടം വരെ നിലംനികത്തലിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്.
നിലം നികത്തിയതിന് സ്കൂള്‍ ഉടമക്കെതിരെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വകുപ്പ് 13 പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പറവൂര്‍ വില്ലേജ് ഓഫീസറുടെ സഹായത്തോടെ സ്കൂള്‍ ഉടമ ഉഷാ വെങ്കിടേഷ് നിലം നികത്തി സ്കൂള്‍ കെട്ടിടം നിര്‍മിച്ചത് കുട്ടികളുടെ ജീവന് വരെ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ആരോപിച്ചാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കോടതി പുന്നപ്ര പോലീസിന് നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും സ്വാധീനങ്ങള്‍ക്ക് വഴങ്ങി പോലീസ് നടപടി സ്വീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ഹര്ജിക്കാരന് വീണ്ടും സമീപിച്ചപ്പോഴാണ് 16ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: