കൊച്ചി: ക്ഷീരോദ്പാദന രംഗത്ത് സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനായി കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ക്ഷീരോദ്പാദനത്തില് സ്വയം പര്യാപ്തതയാണ് ലക്ഷ്യം. ഏകദേശം സംസ്ഥാനത്തിനാവശ്യമായ പാലിന്റെ 80 ശതമാനത്തോളം ഇപ്പോള്‍ നമ്മള് ഉദ്പാദിപ്പിക്കുന്നുണ്ട്. ഇത് 100 ശതമാനമാക്കി ഉയര്‍ത്തി ജനങ്ങള്‍ക്ക് ഗുണനിലവാരം കൂടിയ പാല് എത്തിക്കാന്‍ നമുക്കാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക ക്ഷീരദിനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല ക്ഷീര ദിനാഘോഷവും ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പാലുദ്പാദനത്തില്‍ കേരളം നേടിയത്. ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കേരളം പാലുദ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിന്റെ സൂചനയാണ് 30 ശതമാനത്തിന്റെ വര്‍ദ്ധനവ്. ക്ഷീര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. കര്‍ഷകരുടെ സുരക്ഷിതത്വമാണ് സര്‍ക്കാര്‍ ലക്ഷ്യം. കര്‍ഷകരുടെ പ്രതിസന്ധികള്‍ മറികടക്കാന്‍ വിവിധ ക്ഷേമ, സഹായ പദ്ധതികള്‍ ആവഷ്കരിച്ച് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ക്ഷീരോദ്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കാന്‍ കര്‍ഷക സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
60 വയസ് കഴിഞ്ഞ ക്ഷീര കര്‍ഷകര്‍ക്ക് പെന്‍ഷനുള്‍പ്പെടെയുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കി വരുന്നുണ്ട്. നിലവിലുള്ള കര്‍ഷകരെ നിലനിര്‍ത്തുന്നതിനും പുതിയ കര്‍ഷകരെ ആഘര്ഷിക്കുന്നതിനുമായി നൂതന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് ഒത്തു കൂടാനും പ്രശ്നങ്ങള്‍ പങ്കുവെയ്ക്കാനും അവ പരിഹരിക്കുന്നതിനും ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനുമായി ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെയും തദ്ദേശ സഅഥാപനങ്ങളുടെയും കേന്ദ്രത്തിന്റെയും സഹകരണത്തോടെ കാലിത്തീറ്റ സബ്സിഡി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ ലഭ്യമാക്കി ക്ഷീര മേഖലയില്‍ പുത്തനുണര്‍വ് നല്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാണ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ജില്ലയില്‍ അഞ്ച് കോടി രൂപ മുതല്‍ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി സ്ഥാപിക്കുന്നതിന് കഴിഞ്ഞ് ജില്ല ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ആമ്പുലന്‍സ് സൗകര്യം, തീവ്രപരിചരണ വിഭാഗം, ശിശു പരിചരണ വിഭാഗം തുടങ്ങി എല്ലാവിധ ചികിത്സ സൗകര്യവും ഇവിടെ ഒരുക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ മൃഗാശുപത്രിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: