കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ചേരി നിവാസിയായ അമ്മ കൊടും ദാരിദ്ര്യം മൂലം ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വില്ക്കാന് തയ്യാറായി. ഭിക്ഷയാചിച്ച് ഉപജീവനം നടത്തിക്കൊണ്ടിരുന്ന അവര്‍ തന്റെ നാലാമത്തെ കുട്ടിയെയാണ് വെറും 13000 രൂപയ്ക്ക് കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വില്ക്കാന് ശ്രമിച്ചത്.
ഇതിനെക്കുറിച്ച് വിവരം ലഭിച്ച് സ്ഥലത്തെത്തിയ ജില്ലാ സാമൂഹ്യ ക്ഷേമ വിഭാഗമാണ് വില്പന തടഞ്ഞത്. നവജാത ശിശുവിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ വിട്ടു. ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ അധികാരിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അമ്മയും കുട്ടിയെ വാങ്ങാനെത്തിയ ദമ്പതിമാരും പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: