ഷില്ലോങ്ങ്: മേഘാലയയിലെ വടക്കന്‍ ജില്ലയായ ഗാരോഹില്‍സില്‍ രണ്ട് ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവില്‍ ഇന്നലെ എട്ട് മണിക്കൂര്‍ അയവ് വരുത്തി. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് കര്‍ഫ്യൂവില്‍ ഇളവ്.
ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയായ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിക്ക് സ്ഫോടക വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിറ്റ്സണ്‍ സാങ്മ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലിരിക്കെ ഇയാള്‍ മരിച്ചതിനെ തുടര്‍ന്ന്് പ്രക്ഷോഭമുണ്ടായതാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ കാരണം.
സാങ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇതോടെ ഈ മാസം പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെടുന്ന രണ്ടാമത്തെയാളാണ് സാങ്മ. ഇതിനു മുമ്പ് 12 വയസ്സുകാരിയ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കുറ്റത്തില്‍ അറസ്റ്റ് ചെയ്ത ബല്‍സണ്‍ മരാക്ക് മെയ് 20ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം നാഗാലാന്‍ഡിലെ അഞ്ച് ജില്ലകളില്‍ കസ്റ്റഡി മരണങ്ങള്‍ക്കെതിരെ ജൂണ്‍ രണ്ടിന് ഗാരോ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നിസ്സഹകരണ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: