അഹമ്മദാബാദ്: ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായി സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന ഐ.പി.എസ് ഓഫീസര്‍ ജി.എല്‍.സിംഗാളിനെ ഗുജറാത്ത് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു.
ഗാന്ധിനഗറില്‍ എസ്.ആര്.പി കമന്‍ഡാന്റായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ അറിയിപ്പ് ലഭിച്ചുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചുമതലയേല്‍ക്കുമെന്നും സിംഗാള്‍ അറിയിച്ചു.
2005ലെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യം ലഭിച്ച ഐപിഎസ് ഓഫീസറായ എംഎന്‍ ദിനേശിനെയും സര്‍വീസില്‍ തിരിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: