കൊച്ചി: ഹൈക്കോടതിക്കു മുന്നില്‍ നീതിനിഷേധത്തിനെതിരെ രണ്ടുവനിതകള്‍ ‘ധര്‍മനീതി സത്യഗ്രഹം’ അനുഷ്ഠിച്ചു. തുറന്ന കോടതിയില്‍ ജഡ്ജി വാക്കാല്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണ ഉത്തരവ് ഒരുവര്‍ഷവും 45 ദിവസവും കഴിഞ്ഞിട്ടും രേഖാ മൂലം ഉത്തരവ് ഇറക്കാത്തതില്‍ പ്രതിഷേധിച്ച് ജിസ്സാമോളുടെ അമ്മ ബിന്നി ദേവസ്യയും അമ്മൂമ്മ ഏലിക്കുട്ടി ജോസഫുമാണ് ഹൈക്കോടതിക്ക് മുന്നില്‍ കണ്ണുകള്‍ മൂടിക്കെട്ടി കത്തിച്ച മെഴുകുതിരികളുമായി “ധര്‍മനീതി സത്യഗ്രഹം” അനുഷ്ഠിച്ചു.
2005 ഡിസംബര്‍ 5 ന് തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടി പള്ളിയോടനുബന്ധിച്ചുള്ള നഴ്സിംഗ് സ്കൂളിന്റെ ഹോസ്റ്റല്‍ മുറിയില്‍ ക്രൂരമായ ബലാത്സംഗത്തെത്തുടര്‍ന്ന് കൊല ചെയ്യപ്പെട്ട അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ജിസ്സമോള്.
ധര്മസത്യഗ്രഹത്തില് കക്കായ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി.കാര്ത്തികേയന്, ജി.ഷാനവാസ്, മുരുകന് വെട്ടിയാട്ടില്‍, രഞ്ജിത് മുല്ലശ്ശേരി തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു പ്രസംഗിച്ചു. ജിസ്സമോളുടെ സഹോദരന് ജോബിനും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: