കൊച്ചി: ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസുമായി ബന്ധപ്പെട്ട് വിവാദ ദല്ലാള്‍ ടി. ജി നന്ദകുമാറിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതായും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
28 ബാങ്ക് അക്കൗണ്ടുകളാണ് നന്ദകുമാറിന്റെ പേരിലുള്ളത്. ഇതില്‍ 16 എണ്ണം പരിശോധിച്ചതില്‍ നിന്ന് അനധികൃതമായി പണം എത്തിയതായി കണ്ടെത്തിയെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍ ഇതിന് തൃപ്തികരമായ വിശദീകരണം നല്കാന് നന്ദകുമാറിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് മറ്റ് അക്കൗണ്ടുകളും സി.ബി.ഐ പരിശോധിച്ചത്.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറാന്‍ ശ്രമിച്ചെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: