തിരുവനന്തപുരം: എം ജി സര്‍വകലാശാലയിലേക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിക്കുമ്പോള്‍ തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.പ്രസന്നകുമാര്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന് കത്തു നല്കി. യോഗ്യത തിരുത്തല്‍ വിവാദത്തെ തുടര്‍ന്ന് വി.സിയായിരുന്ന ഡോ.എ.വി.ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു.
ജോര്‍ജിനൊപ്പം പാനലിലുണ്ടായിരുന്ന ആളാണ് പ്രസന്ന കുമാര്‍. പുതിയ വി.സിയെ കണ്ടെത്താന്‍ സര്‍ക്കാര്‍ പുതിയ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രസന്നകുമാര്‍ കത്തില്‍ പറയുന്നു. നിലവിലുള്ള പാനലില്‍ നിന്നുതന്നെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കണമെന്നും അതാണ് കീഴ്വഴക്കമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: