പെരുമ്പാവൂര്‍: രാജ്യം മുഴുവന്‍ മോദി തരംഗത്താല്‍ ഭാരതീയ ജനതാപാര്‍ട്ടി പിടിച്ചടക്കിയപ്പോള്‍ ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍ നിയമസഭാമണ്ഡലത്തില്‍ വന്‍ നേട്ടം കൊയ്തതും ബിജെപി തന്നെ. പെരുമ്പാവൂരില്‍ നാണംകെടുത്തിയ പ്രകടനം കാഴ്ചവച്ചത് കോണ്‍ഗ്രസ്സും യുഡിഎഫുമാ ണ്. പാര്‍ട്ടിക്കും മുന്നണിക്കുമുള്ളിലെ പടലപ്പിണക്കമാണ് വല ത് മുന്നണിക്ക് വിനയായത് എ ങ്കില്‍ ഒത്തോരുമയോടെയും അ ച്ചടക്കത്തോടെയും ഉള്ള പ്രവര് ത്തന ശൈലിയാണ് ബിജെപി ക്ക് തുണയായത്. കഴിഞ്ഞ കാലങ്ങളില്‍ ഒന്നും കാണാത്തത്ര വലിയ നേട്ടമാണ് ബിജെപി നേ ടിയത്. 2009-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വോട്ടാണ് പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ബി ജെപി കരസ്ഥമാക്കിയത്. 2009- ല്‍ 4965 വോട്ടാണ് താമര ചിഹ്നത്തില്‍ ലഭിച്ചത്. എന്നാല്‍ ഇത്തവണ അഡ്വ. ഗോപാലകൃഷ്ണ ന് കരസ്ഥമാക്കിയത് 12985 വോ ുകളാണ്. പോസ്റ്റല്‍ വോട്ടുകളി ലും നേട്ടമുണ്ടാക്കാനായത് ബി ജെപി ക്യാമ്പിലും പെരുമ്പാവൂരിലെ പ്രവര്‍ത്തകരില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയത്.
പല തെരഞ്ഞെടുപ്പുകളി ലും പെരുമ്പാവൂര്‍ മേഖലകളില്‍ പല ബൂത്തുകളിലും മൂന്നാം സ്ഥാനത്തേക്ക് പോയിട്ടുള്ള ബി ജെപി ഇത്തവണ മിക്ക ബൂത്തുകളിലും രണ്ടാം സ്ഥാനത്തേ ക്കും ഒരിടത്ത് ഒന്നാം സ്ഥാനത്തേക്കും ഉയര്‍ന്നു. പെരുമ്പാവൂ ര്‍ നഗരസഭയ് ക്കുള്ളിലാണ് നേട്ടമേറെയും. എട്ടോളം ബൂത്തുകളിലാണ് ബിജെപി രണ്ടാം സ്ഥാ നത്തേക്ക് ഉയര്‍ന്നത്. വോട്ടിംഗ് ശതമാനത്തിലും വലിയവര്ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കൂവപ്പടി പഞ്ചായത്തില്‍ കൂവപ്പടി പടിഞ്ഞാറ് 18-ാം നമ്പര്‍ ബൂത്തില്‍ 258 വോട്ടുകള്‍ നേടി ഒന്നാമതെത്താനും ബിജെപിക്കായി. പെരുമ്പാവൂര്‍ നഗരസഭയിലെ ഇരിങ്ങോള്‍ വിഎച്ച്എസ്എസിലെ ബൂത്ത്, കാഞ്ഞിരക്കാട് ഹരിജ ന് സ്കൂള്‍, കാഞ്ഞിരക്കാട് ഗവ. എല്‍പിഎസ്, ബോയ്സ് ഹ യര്‍സെക്കന്ററി സ്കൂളിലെ വടക്ക്, തെക്ക് 79,80 ന മ്പര്‍ ബൂത്തുകള്‍ തുടങ്ങിയ വലിയ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. 250% വോട്ട് അധികം കരസ്ഥമാക്കിയതിനാല്‍ വോട്ട് കച്ചവടം എന്ന് പറഞ്ഞ് അധിക്ഷേ പിച്ചിരുന്നവരെ കാണാനേയില്ല. ഇപ്പോഴു ള്ള വിജയാവേശം വരും നാ ളിലെ പ്രവര്‍ത്തനങ്ങളിലും പ്ര തിഫലിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: