നെടുമ്പാശ്ശേരി: ദേശീയപാതയിലേക്ക് മേയാന്‍ വിട്ടിരുന്ന പോത്തിന്കൂട്ടത്തിലേക്ക് പാഞ്ഞുവന്ന അജ്ഞാതവാഹനം വാഹനം ഇടിച്ച് നാല് പോത്തുകള്‍ ചത്തു. കുന്നുപുറം ടിവിഎസിന് സമീപത്തുവച്ച് ഇന്നലെ പുവര്ച്ചെയാണ് അപകടം നടന്നത്. മേയാന്‍ വിട്ടിരുന്ന 6 പോത്തുകളില്‍ നാല് എണ്ണമാണ് ചത്തത്. ബാക്കി രണ്ടെണ്ണം നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ദേശീയപാതയോരത്ത് പറമ്പയം, പുതുവ്വാശ്ശേരി, ദേശം ഭാഗങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന തരിശുഭൂമികളില്‍ പോത്തുകളെയും മറ്റും തീറ്റയ്ക്കായി അഴിച്ചു വിടുന്നത് നിത്യസംഭവമാണ്. ഇങ്ങനെ മേയാന്‍ വിട്ട പോത്തുകളെയാണ് അജ്ഞാതവാഹനം ഇന്നലെ ഇടിച്ചിട്ടത്. ഈ പ്രദേശങ്ങളില്‍ കന്നുകാലികളെ പാടത്തേയ്ക്കും മറ്റും തീറ്റ കൊടുക്കുന്നതായി കന്നുകാലികളെ വളര്‍ത്തുന്നവരും കശാപ്പുകാരും അഴിച്ചുവിടുന്നതുമൂലം സ്ത്രീകളും കുട്ടികളും അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കുപോലും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ അജ്ഞാതവാഹനം ഇടിച്ച പോത്തുകള്‍ 100 മീറ്ററോളം ദൂരേയ്ക്ക് തെറിച്ചുവീണു. ചത്ത പോത്തുകള്‍ മാംസഭാഗങ്ങള്‍ ചിതറികിടന്നതുമൂലം ദേശീയപാതയില്‍ ഏറെ നേരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. തീറ്റയ്ക്കും മറ്റുമായി പോത്തുകളെയും മറ്റു ജന്തുക്കളെയും അഴിച്ചുവിടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: