വൈക്കം: വെച്ചൂര്‍ മേഖലയിലെ കള്ളുഷാപ്പുകളില്‍ വിദേശമദ്യം വ്യാപകമാകുന്നു. കൂടാരംപോലെ കെട്ടിമറച്ചിരിക്കുന്ന ഇരിപ്പടങ്ങളിലാണ് രഹസ്യമായി വിദേശമദ്യം കഴിക്കാന്‍ അനുവദിക്കുന്നത്. ബാറുകള്‍ മിക്കതും അടച്ചതുമൂലം ഇത്തരം സംവിധാനത്തിലേക്ക് നീങ്ങുകയാണ് മദ്യപാനികള്‍. ബിവേറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങികഴിക്കാന്‍ ഇടംമില്ലത്തവരാണ് ഈ മേഖലയിലെ ഷാപ്പുകളില്‍ എത്തുന്നത്. ഷാപ്പില് നിന്ന് ഭക്ഷണം കഴിക്കണമെന്ന നിര്‍ബന്ധം മാത്രമേ ജീവനക്കാര്ക്കുളളു. തണുത്ത വൈള്ളം ഉള്‍പ്പെടെ സംവിധാനം ജീവനക്കാര്‍ ഒരുക്കിക്കൊടുക്കും.
ഈ മേഖലയില്‍ ഒരുതരത്തിലുള്ള പരിശോധന പോലും എക്സൈസ് നടത്തുന്നില്ലന്ന ആരോപണവും ശക്തമാണ്. ചില ഷാപ്പൂകള് നടത്തുന്നത് ബാര്‍മുതലാളിമാര്‍ തന്നെയാണ്. വിശ്വസ്തരായ കസ്റ്റമേഴ്സിന് ജീവനക്കാര്‍ തന്നെ മദ്യം സംഘടിപ്പിച്ചു നല്‍കും. വില അല്‍പ്പം കൂടുമെന്ന് മാത്രം. ഷാപ്പിനോട് ചേര്‍ന്നുള്ള റസ്റ്റോറന്റിലും മദ്യകഴിക്കുന്നുണ്ട്. ബാര്‍ ലൈസന്‍സ് ഇല്ലാത്ത വെച്ചൂര്‍ കുമരകം റൂട്ടിലെ റിസോള്‍ട്ടിലും ഹൗസ്ബോട്ടുകളിലും മദ്യം നല്‍കുന്നുണ്ടെങ്കിലും ഇവിടെയും അധികൃതര്‍ പരിശോധിക്കാന്‍ തയ്യറാകുന്നില്ല.
എതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാന്ധിജയന്തി ദിനത്തില്‍ മദ്യം വിറ്റു കൊണ്ടിരുന്ന ഷാപ്പില് റെയിഡ് നടത്താന്‍ എത്തിയ എക്സൈയിസ് ഇന്റലിജന്‍സ് ഓഫിസര്‍മാരെ ആക്രമിച്ച കേസിലെ പ്രതിയായ അബ്കാരി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഷാപ്പുകളുടെയും റിസോള്ട്ടുകളിലെയും രഹസ്യബാര്‍ സംവിധാനത്തിന് നേതൃത്വം നല്‍കുന്നത്.
മാസപ്പടികൂടാതെ ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവര്‍ക്ക് റിസോട്ടുകളില്‍ താമസം സൗജന്യ മായതിനാല്‍ സമാന്തര ബാറുകള്‍ക്ക് അധികൃതരുടെ ഒത്താശ ഉണ്ടന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: