കോട്ടയം: ശബരിമല മേശാന്തി പി.എന്‍. നാരായണന് നമ്പൂതിരിയുടെ മകള്‍ ആചാരം ലംഘിച്ച് മല കയറിയ സംഭവത്തില്‍ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എക്സിക്യൂട്ടിവ് ഓഫീസര്‍ ബി. മോഹന്‍ദാസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും, ഇതോടൊപ്പം ക്ഷേത്രത്തില്‍ പരിഹാരക്രിയകള്‍ നടത്താനും കോട്ടയത്തു ചേര്‍ന്ന ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം തീരുമാനിച്ചു.
മെയ് 14, 15 തീയതികളിലാണ് പരിഹാരക്രിയകള്‍ നടക്കുക. ഇതിനുള്ള ചെലവ് മേല്‍ശാന്തി പി.എന്‍. നാരായണന് നമ്പൂതിരി വഹിക്കണം. ആചാരലംഘനം മേല്‍ശാന്തിയുടെ അറിവിലാണ് നടന്നതെന്ന നിഗമനത്തിലാണ് ദേവസ്വം ബോര്‍ഡ് എത്തിയിരിക്കുന്നത്. കാലാവധിക്കുശേഷം ശബരിമലയിലെ ചടങ്ങുകളില്‍ മേല്‍ശാന്തിയെ പങ്കെടുപ്പിക്കേണ്ടെന്നും ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. മേല്‍ശാന്തിയുടെ അംഗരക്ഷകനെ മാറ്റാന്‍ ഡിജിപിയോട് ആവശ്യപ്പെടും.
കഴിഞ്ഞ മാസമാണ് മേല്‍ശാന്തിയുടെ മകള്‍ ശബരിമല സന്നിധാനത്തെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിന് ദേവസ്വം കമ്മീഷണറോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കനാണ് നിര്‍ദ്ദേശം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും മേല്‍ശാന്തിക്കെതിരെ കൂടുതല്‍ നടപടി വേണോയെന്ന് തീരുമാനിക്കുക. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. കുമാരന്, സുഭാഷ് വാസു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഏപ്രില്‍ 14 ന് മേല്‍ശാന്തിയുടെ 11 കാരിയായ മകള്‍ മലചവിട്ടി ദര്‍ശനം നടത്തിയശേഷം 19വരെ സന്നിധാനത്ത് തങ്ങുകയുണ്ടായി. ആചാരവിധി പ്രകാരം 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സന്നിധാനത്ത് പ്രവേശനമില്ല. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ആചാരലംഘനം നടന്നതായി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: