ആറന്മുള : വ്യവസായ വല്‍ക്കരണത്തിന്റെയും പാശ്ചാത്യവല്‍ക്കരണത്തിന്റെയും കാരണമായി തകരുന്നത് ഗ്രാമവിശുദ്ധിയാണെന്നും, തലമുറകള്‍ സംരക്ഷിച്ചിരുന്ന പൈതൃക ശേഷിപ്പുകള്‍ സംരക്ഷിക്കപ്പെടണമെന്നും പ്രമുഖ മനശാസ്ത്രജ്ഞന് ഹരി എസ്. ചന്ദ്രന്. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ 76-ാം ദിവസം സത്യഗ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികലമായ വികസനത്തിന്റെ നേര്‍ക്കാഴ്ചയാണ് ഭരണാധികാരികള്‍ ആറന്മുളയില് നടപ്പാക്കുവാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ കേരളത്തിന്റെ ജനകീയ മനസാക്ഷി ഇത്രകണ്ട് ഉയര്‍ന്ന ഒരു സമരം നാളിതുവരെ ഉണ്ടായിട്ടില്ല. അടുത്ത തലമുറക്ക് വേണ്ടി പരിപാലിക്കേണ്ട പ്രകൃതിയെയും ജലസമ്പത്തിനെയും സംരക്ഷിക്കുവാനുള്ള സമരം അര്‍ത്ഥവത്തെന്നും ഹരീഷ് ചന്ദ്രന് പറഞ്ഞു.
ബാലഗോകുലം ജില്ല രക്ഷാധികാരി പി.പി. പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രകൃതിസംരക്ഷണ സൗഹൃദവേദി പ്രസിഡന്റ് ആറന്മുള വിജയകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ. പത്മകുമാര്‍, ആറന്മുള ഗ്രാമപഞ്ചായത്തംഗം പ്രസാദ് വേരുങ്കല്‍, കാര്‍ഷിക ശാസ്ത്രജ്ഞന് പി.കെ. വിജയരാജന്‍, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ആര്. സുരേഷ്, പൈതൃകഗ്രാമകര്‍മ്മ സമിതി കണ്‍വീനര്‍ സി.എന്‍. രവികുമാര്‍, പി.എന്‍. വിജയന്, പൊന്നമ്മ എസ്. പിള്ള, പി.ഇന്ദുചൂഢന്, കെ.ഐ. ജോസഫ് , പി.ആര്. ഷാജി എന്നിവര്‍ പ്രസംഗിച്ചു.
സത്യഗ്രഹത്തിന്റെ 77-ാം ദിവസമായ ഇന്ന് കേരള മണ്ണാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. പി.കെ. ഗോപിനാഥന് ഉദ്ഘാടനം ചെയ്യും. കോമളപ്പൂഴി ചാറ്റിന്റെ നേതൃത്വത്തില്‍ വേലന്‍പാട്ട്, പറകൊട്ടി പാട്ട്, നാടന്‍ പാട്ട് എന്നീ കലാരൂപങ്ങള്‍ പന്തലില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: