കൊച്ചി: പണ്ഡിറ്റ് കറുപ്പന് പുരസ്കാരം മാതാഅമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിച്ചു. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയ മഹാനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ പേരിലുള്ള പുരസ്കാരം തൃശൂര്‍ തെക്കേ മഠത്തില്‍ മൂപ്പില്‍ ശങ്കരാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമിയാരില്‍ നിന്നുമാണ് അമ്മ ഏറ്റുവാങ്ങിയത്.
പണ്ഡിറ്റ് കറുപ്പന്റെ 130-ാം ജന്മദിനത്തോട് അനുബന്ധിച്ച് കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം.
അകത്തും പുറത്തും കുഷ്ഠം ബാധിച്ചവരുടെ ഇടയിലേക്കാണ് ശ്രീനാരായണ ഗുരുദേവനും പണ്ഡിറ്റ് കറുപ്പനും ഇറങ്ങിച്ചെന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അമ്മ പറഞ്ഞു. സാഹിത്യ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി പുരസ്കാരത്തുക അമ്മ പണ്ഡിറ്റ് കറുപ്പന് വിചാരവേദിക്ക് തന്നെ അമ്മ കൈമാറി.
പണ്ഡിറ്റ് കറുപ്പനെ കുറിച്ച് ഗോപിനാഥ് പനങ്ങാട് രചിച്ച പണ്ഡിറ്റ് കറുപ്പന് ജീവിതവും പോരാട്ടവും എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാലിന് പുസ്തകം നല്കി അമ്മ നിര്‍വഹിച്ചു. പണ്ഡിറ്റ് കറുപ്പന് വിചാരവേദി പ്രസിഡന്റ് എം.കെ. ചന്ദ്രബോസ്, ജനറല്‍ സെക്രട്ടറി വി. സുന്ദരം, ക്യാപ്റ്റന്‍ പി.കെ. രമണന്, സെക്രട്ടറി കെ.എ. ബാഹുലേയന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: