ചെന്നൈ: തമിഴകത്ത് മോദി പ്രചാരണത്തിന് ചെലവിട്ടത് രണ്ടോ മൂന്നോ ദിവസം മാത്രം, പക്ഷെ അതോടെ തമിഴ്നാട് മോദിക്ക് കീഴടങ്ങിയെന്നും നല്ല വേരോട്ടമുള്ള ദ്രാവിഡ പാര്‍ട്ടികള്‍ക്കു പോലും അടിപിഴച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
മോദി പ്രചാരണം തട്ടിയെടുത്തു കളഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ എഴുതി.സദ്ഭരണമടക്കമുള്ള പലപല വിഷയങ്ങളിലേക്കാണ് മോദി ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്. മറ്റ് പാര്‍ട്ടികള്‍ പല പല വാദഗതികള്‍ നിരത്തി തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കേണ്ടിവന്നു. ഞായറാഴ്ച ചെന്നൈയിലായിരുന്നു ആദ്യ യോഗം. അന്നും ബുധന്‍,വ്യാഴം ദിവസങ്ങളിലുമായി അഞ്ചു യോഗങ്ങളിലാണ് മോദി പ്രസംഗിച്ചത്.പടിഞ്ഞാറ്, തെക്കന്‍ തമിഴ്നാടുകളിലായിരുന്നു അവ സംഘടിപ്പിച്ചിരുന്നത്. പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും തമിഴ്നാട്ടിലെ വൈദ്യുതി പ്രതിസന്ധിയെപ്പറ്റി പറഞ്ഞ മോദി മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകളാണ് ഇതിന് ഉത്തരവാദിയെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടി.നയവൈകല്യമാണ് ഇതിനു കാരണമെന്നും മോദി പറഞ്ഞു.
ചുവപ്പു നാടകളില്‍ കുടുങ്ങിയ വൈദ്യുതി പദ്ധതികള്‍ വേഗത്തിലാക്കുകയാണ് ഇതിനു പരിഹാരമെന്നും മോദി ചൂണ്ടിക്കാട്ടി. പരസ്പരം നശിപ്പിക്കാന്‍ ശ്രമിക്കുന്നതല്ലാതെ എഐഎഡിഎംകെയും ഡിഎംകെയും ജനക്ഷേമത്തില്‍ ശ്രദ്ധ നല്‍കുന്നില്ലെന്ന് മോദി തുറന്നടിച്ചു. രണ്ടു കക്ഷികള്‍ക്കും ബദല്‍ തമിഴ്നാട്ടില്‍ വളരുകയാണ്. ബിജെപിയും വിജയകാന്തിന്റെ പാര്‍ട്ടിയും ഉള്‍പ്പെട്ട സഖ്യം. മോദി പറഞ്ഞു.
പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കെതിരെ വലിയ കടന്നാക്രമണം നടത്തിയിരുന്നില്ല.എന്നാല്‍ പിന്നീട് രണ്ടു പാര്‍ട്ടികളെയും മോദി കുടഞ്ഞു. കേന്ദ്രത്തില്‍ കരുത്തുള്ള സര്ക്കാര്വന്നെങ്കിലേ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളുവെന്ന് മോദി ചൂണ്ടിക്കാട്ടി. തലേന്ന് സോണിയയുടെ യോഗം നടന്ന അതേ സ്ഥലത്തായിരുന്നു കന്യാകുമാരിയില്‍ മോദിയുടെ പ്രസംഗം. മല്സ്യപ്രവര്ത്തകരുടെ താല്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാഡം അമ്മയെ കുറ്റപ്പെടുത്തും, അമ്മ മാഡത്തെ കുറ്റപ്പെടുത്തും. മോദി പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നുള്ള മല്സ്യപ്രവര്ത്തകര് കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു. മോദി ചൂണ്ടിക്കാട്ടി. രാമനാഥപുരത്തും ഈറോഡിലും ജോലി സുരക്ഷിതത്വത്തെപ്പറ്റിയാണ് മോദി പ്രസംഗിച്ചത്. പടക്ക നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം യുപിഎ സര്‍ക്കാരിന്റെ നയവൈകല്യമാണ്. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: