ന്യൂദല്‍ഹി: ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് ചക്രവര്‍ത്തി റോബര്‍ട്ട് വധേരയേയും സോണിയ കുടുംബത്തെയും തുറന്നു കാട്ടി പ്രമുഖ അന്താരാഷ്ട്ര പത്രമായ . വാള്‍സ്ട്രീറ്റ് ജേണല്‍. ഈ മാസം പതിനേഴിന് പുറത്തിറങ്ങിയ പത്രത്തിന്റെ പ്രധാനവാര്ത്തയാണിത്. തലക്കെട്ടിങ്ങനെ ബിഹൈന്‍ഡ് എ റിയല്‍ എസ്റ്റേറ്റ് എംപയര്‍, ടൈസ് ടു ഇന്ത്യാസ് ഗാന്ധി ഡിനാസ്റ്റി..ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസിലെ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേര അതിവേഗം റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പൊക്കിയിരിക്കുന്നു….
വെറും പത്താം ക്ളാസുകാരനായ, ഒരു ബിസിനസ് പരിചയവുമില്ലാത്ത വധേര പത്തുവര്‍ഷം കൊണ്ട് വന്‍തോതില്‍ വസ്തു വാരിക്കൂട്ടിയതായി വാള് സ്ട്രീറ്റ് ജേണല്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.കമ്പനിയുടെ ആദായനികുതി റിട്ടേണുകളും ഭൂമികളുടെ രേഖകളും പരിശോധിച്ച്, വസ്തു വിദഗ്ധരുമായി സംസാരിച്ച് കണ്ടെത്തിയ വിവരവും വാള് സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടിട്ടുണ്ട്. വധേര ഇതിനകം 120 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ വസ്തു വിറ്റിട്ടുണ്ടെന്നാണ് അവരുടെ കണ്ടെത്തല്‍.ഇപ്പോഴും 420 ലക്ഷം ഡോളറിന്റെ വസ്തു വധേരയുടെ കൈവശമുണ്ടെന്നും ജേണല്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ രേഖകള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ലഭ്യമല്ലാത്തതിനാല്‍ ഇതില്‍ കൂടുതല്‍ വസ്തു വധേരയുടെ കമ്പനി വിറ്റിട്ടുണ്ടോയെന്നറിയാന് കഴിഞ്ഞിട്ടില്ല. വാള് സ്ട്രീറ്റ് ജേണല്‍ പറയുന്നു.
97ലാണ് വധേര പ്രിയങ്കയെ വിവാഹം കഴിച്ചത്. നെഹ്റു കുടുംബത്തിന്റെ പശ്ചാത്തലം വിശദമായി വിവരിച്ച് പത്രം തുടരുന്നു. 2004ല്‍ സോണിയയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം തിരികെപ്പിടിക്കുമ്പോള്‍ വധേര വിലകുറഞ്ഞ കല്ലുകളും മറ്റും കയറ്റിയയക്കുന്ന ഒരു ചെറിയ ബിസിനസുകാരനായിരുന്നു.2007ലാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയത്.രണ്ടായിരം ഡോളറില്‍ താഴെയുള്ള പണവുമായി സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയെന്ന കമ്പനി രൂപീകരിച്ചാണ് തുടക്കമെന്ന് കമ്പനി രജിസ്ട്രാറുടെ രേഖകളില്‍ പറയുന്നു.ന്യൂദല്ഹിക്കടുത്ത് ഗുഡ്ഗാവില്‍ പതിമൂന്നു ലക്ഷം ഡോളര്‍ നല്കി 2008ല്‍ മൂന്നര ഏക്കര്‍ ഭൂമി വാങ്ങി. തുടര്‍ന്ന് ഈ കൃഷി ഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് സര്‍ക്കാരിനെ സമീപിച്ചു.
18 ദിവസം കൊണ്ട് പ്രാഥമിക അനുമതി ലഭിച്ചു.നാലുവര്‍ഷം കൊണ്ട് ഡിഎല്‍എഫ് ലിമിറ്റഡ് കമ്പനി ലക്ഷക്കണക്കിന് ഡോളര്‍ വധേരയുടെ കമ്പനിയിലേക്ക് ഒഴുക്കി. പിന്നീട് ഈ കമ്പനി 97 ലക്ഷം ഡോളറിന് വധേരയുടെ മേല്‍പ്പറഞ്ഞ ഭൂമി വാങ്ങിയെന്നാണ് പറയുന്നത്. വാങ്ങിയതിന്റെ ഏഴിരട്ടിയിലേറെ വിലയ്ക്കാണ് വിറ്റത്. വധേരയുടെ കമ്പനിക്ക് ഇത്രയും തുക നല്‍കാനുള്ള പണമില്ലെന്ന് ഈ ഇടപാട് പരിശോധിച്ച അശോക് ഖേംകഎന്ന ഉദ്യോഗസ്ഥന് കണ്ടെത്തി. തുടര്‍ന്ന് ഈ ഇടപാട് റദ്ദാക്കാന്‍ മുതിര്‍ന്നു. ആസമയത്താണ് ഖേംകയെ സ്ഥലം മാറ്റിയത്.
കോര്പ്പറേഷന് ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് വസ്തുവിന് പണം കണ്ടെത്തിയതെന്നാണ് സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പറയുന്നത്. എന്നാല്‍ ഇത്തരമൊരു ഇടപാടും നടന്നിട്ടില്ലെന്നാണ് അന്നത്തെ ചെയര്മാന് പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നതായി വാള് സ്ട്രീറ്റ് ചൂണ്ടിക്കാട്ടുന്നു.ഈ ഇടപാട് തട്ടിപ്പാണെന്നു കാട്ടിയാണ് ഖേംക റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വധേര തെറ്റൊന്നും ചെയ്തില്ലെന്നാണ് ഹരിയനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമതി കണ്ടെത്തിയത്. ഹരിയാനയിലും രാജസ്ഥാനിലും ന്യൂദല്‍ഹിയിലും ഈ സ്ഥാപനം ഇടപാടുകള്‍ നടത്തി. 53 ലക്ഷം ഡോളര്‍ നല്കി ന്യൂദല്‍ഹിയിലെ ഹോട്ടലില്‍ ഓഹരിയെടുത്തു.2012ല്‍ ആ ഹോട്ടലിന്റെ മൂല്യം 330 ലക്ഷം ഡോളറാണ്. പന്നെ ഗുഡ്ഗാവില്‍ 50 ലക്ഷം നല്കി അപ്പാര്‍ട്ടുമെന്റ് വാങ്ങി.2009 മുതല്‍ 2010 വരെയായി ഡി.എല്‍.എഫിന്റെ കോംപ്ളക്സില്‍ വധേരയുടെ കമ്പനി 7 ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: