ചാലക്കുടി: നിയന്ത്രണം വിട്ട് ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. യാത്രക്കാരായ 26പേര്‍ക്ക് പരിക്കേറ്റു. വാല്‍പ്പാറയില്‍ നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ്സാണ് ഷോളയാറിന് സമീപം അമ്പലപ്പാറയില്‍ മറിഞ്ഞത്. അമ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ബസ്സ് മരക്കൊമ്പില്‍ തടഞ്ഞതിനാല്‍ വന്‍ ദുരന്തരം ഒഴിവായി. മൂന്നൂറോളം അടി താഴ്ചയുള്ളതാണ് കൊക്ക.
അതിരപ്പിള്ളി സ്വദേശിയും ചാലക്കുടിയിലെ താമസക്കാരനുമായ മലക്കപ്പാറ വീട്ടില്‍ രാമയ്യ മകന് വേല്മുരുകന്(40)നാണ് മരിച്ചത്. വാല്‍പ്പാറയിലുള്ള സഹോദരിയെ കണ്ട് മടങ്ങിവരും വഴിയാണ് അപകടം. പരിക്കേറ്റ ഇയാളെ ചാലക്കുടി ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയാണ് മരണം.
ചെന്നൈ സ്വദേശിനി കുമാരി(32),വാല്‍പ്പാറ സ്വദേശി ബാലമുരുകന്(45)എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും കണ്ണിന് ഗുരുതര പരിക്കേറ്റ സദന് എന്നയാളെ അങ്കമാലി എല്‍എഫ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാല്‍പ്പാറ സ്വദേശികളായ ഇര്‍ഷാദ്(24), ജയാനന്ദന്(56), ഭൂപാലന്‍(19), അശോക്(21)ഗ റോബിന്‍സണ്‍(50), സുന്ദരന്‍(62),പാര്‍വതി(46),വസന്ത്(20),ലാഹരാജ്(23),മഹാലക്ഷ്മി(24),മുകേഷ്(24), സുര്യ(16),പ്രഭു(34), പ്രശാന്ത്(17), ജി.നാരായണ്‍(63), ബാലമുരുകേശ്(48), സുധീഷ്(24), സുബ്രഹ്മണ്യന്(50), തങ്കവേലു(45), മക്കപ്പാറ സ്വദേശികളായ ജ്ഞാനശേഖര്‍, ഫാത്തിമ, അയ്യമ്മ(48), ഇളം കോവന്(48), ചെന്നെ സ്വദേശിനി ജോഗാബരി എന്നിവര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ ചാലക്കുടി സെ. ജെയിംസ് ആസുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്ന ഉടനെയെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. എസ്.പി:എന്‍.വിജയകുമാര്‍, ബി.ഡി.ദേവസ്സി എംഎല്‍എ, ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിപി ബി.രാജീവ്, തഹസില്‍ദാര്‍ വിജയന് എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു. ഷൈജയാണ് മരിച്ച വേല്‍മുരുകന്റെ ഭാര്യ. മക്കള്‍.ഹരിപ്രിയ, അമൃതവേണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: