മുണ്ടക്കയം: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും എല്‍ഡിഎഫ് ചിത്രത്തിലില്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന് പറഞ്ഞു. പൂഞ്ഞാര്‍ നിയോകമണ്ഡലം കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പ്രസക്തി പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പോടെ നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സനല്‍കുമാര്‍ സ്വാഗതം ആശംസിച്ചു.
പത്തനംതിട്ട ബിജെപി ലോക്സഭാ സ്ഥാനാര്‍ത്ഥി എം.ടി. രമേശിനെ പ്രവര്‍ത്തകര്‍ കരഘോഷത്തോടെ സ്വീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന യുപിഎ സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കില്ലെന്ന് എം.ടി. രമേശ് പറഞ്ഞു. നാടിന്റെ അടിസ്ഥാന വികസനം മറന്നുപോയ ജനപ്രതിനിധിയാണ് ഇപ്പോള്‍ ഉള്ളതെന്നും സാധാരണക്കാരന് വേണ്ടാത്ത വിമാനത്താവളത്തിനുവേണ്ടി വാദിക്കുന്നയാള് ശബരി റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ കൂട്ടുനിന്നയാളാണ്. എംപിയുടെ പദ്ധതിയില്‍ ശബരിമലയുടെ വികസനവും എരുമേലിയുടെ വികസനവും ഇല്ലാതെ പോയത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണ് കാണിക്കുന്നതെന്നും രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നത് സമാനതകളില്ലാത്ത മോദി തരംഗമാണെന്നും അതിന്റെ വേലിയേറ്റത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാജന് മേടയ്ക്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മധു, ടി.എസ്. രാമചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടരി എന്‍.ഹരി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.ബി.മനോജ്, ജില്ലാ കമ്മറ്റിയംഗം ആര്.സി. നായര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം. അയ്യപ്പന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: