കൊല്ലം: ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. വഞ്ചനയുടെ മൂര്‍ത്തിമദ്ഭാവമാണ് പ്രേമചന്ദ്രന്. പാര്‍ലമെന്ററി സ്ഥാനമില്ലാത്ത സാഹചര്യവുമായി പൊരുത്തപ്പെടാന്‍ പ്രേമചന്ദ്രന് കഴിഞ്ഞില്ലെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
നേരത്തേ രണ്ടു തവണ എന്‍.കെ.പ്രേമചന്ദ്രന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. ഒരു തവണ രാജ്യസഭാംഗമായി. പിന്നീടാണ നിയമസഭാംഗവും മന്ത്രിയുമായത്. ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടതിന് കാരണം സി.പി.എം അല്ലെന്നും പിണറായി വിജയന് പറഞ്ഞു. കൊല്ലത്ത് പ്രസ് ക്ളബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്.
സി.പി.എം ഏകപക്ഷീയമായി തീരുമാനം എടുത്തു എന്നു ആര്.എസ്.പി പറയുന്നത് വസ്തുതാ വിരുദ്ധമാണ്. കഴിഞ്ഞ മൂന്നു തവണയായി കൊല്ലം സീറ്റില്‍ മത്സരിക്കുന്നത് സി.പി.എമ്മാണ്. അതിനാല്‍ തന്നെ ഇത്തവണയും സീറ്റ് കിട്ടില്ലെന്ന് ആര്.എസ്.പിക്ക് അറിയാമായിരുന്നു. തുടര്‍ന്ന് അവര്‍ എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ഏഴാം തീയതിലെ ഉഭയകക്ഷി ചര്ച്ചയ്ക്കായല്ല ആര്.എസ്.പി വന്നത്. തെറ്റിപ്പിരിയുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.
ഇടതുമുന്നണിയുമായി സീറ്റ് ചര്‍ച്ചയ്ക്ക് വരുന്നതിന് മുമ്പ് തന്നെ യു.ഡി.എഫുമായി ആര്.എസ്.പി ധാരണ ഉണ്ടാക്കിയിരുന്നുവെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: