തിരുനെല്ലി : വയനാട്ടില്‍ കാട്ടുതീ പടരാനുള്ള കാരണം അന്വേഷിച്ച് കണ്ടെത്തുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വയനാട്ടില്‍ 380 ഹെക്ടറിലധികം വനമാണ് കഴിഞ്ഞദിവസങ്ങളില്‍ കത്തിനശിച്ചത്. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടുതീ ബാധിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യഘട്ടമെന്ന നിലയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമോ എന്ന കാര്യം അന്തിമ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും.
കര്‍ണാടകത്തിലെ ബന്ദിപ്പുര്‍ വനമേഖലയിലും ഇതേ സമയം തീ ഉണ്ടായതിനാല്‍ കര്‍ണാടക വനം മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി കൂടിയാലോചിച്ച് സിബിഐ അന്വേഷണത്തിന് നടപടി സ്വീകരിക്കും.
അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്) സി.എസ്. യാലാക്കി നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മന:പൂര്‍വം തീയിട്ടതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ കണക്ക് പൂര്‍ണമായി ലഭ്യമായിട്ടില്ല. തിരുനെല്ലി മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാട്ടുതീ തടയാന്‍ ഭാവിയില്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് അടിയന്തരമായി നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. ജില്ലയിലെ മൂന്ന് വനംഡിവിഷനുകളിലും 24 മണിക്കൂറും നിരീക്ഷണം നടത്താന്‍ ബേഗൂരില്‍ നടന്ന അവലോകനയോഗത്തില്‍ തീരുമാനമായി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പുതുതായി 180 വാച്ചര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ ഡിഎഫ്ഒമാരെ ചുമതലപ്പെടുത്തി. മന്ത്രി പി.കെ ജയലക്ഷ്മി, ഡിഎഫ്ഒമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: