തിരുവനന്തപുരം: പദ്മനാഭ സ്വാമിക്ഷേത്ര സുരക്ഷയ്ക്കു നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരില്‍ അന്യമതസ്ഥരും. ലക്ഷം കോടി സ്വത്തിനു കാവലിന് നിയോഗിക്കുന്ന പോലീസുകാര്‍ ഹിന്ദുക്കളായിരിക്കണമെന്നു ക്ഷേത്ര ഭരണസമിതി നേരത്തേ സര്‍ക്കാരിനു അപേക്ഷ നല്‍കിയിരുന്നു. ഇതു പൂര്‍ണമായും പരിഗണിച്ചെ സുരക്ഷയൊരുക്കുവെന്ന് സര്‍ക്കാര്‍ ഉറപ്പും നല്‍കിയതാണ്.
ഇന്നലെ പദ്മനാഭ സ്വാമിക്ഷേത്രത്തിലെ തിരുവമ്പാടി ശ്രീകൃഷ്ണനുള്ള അമ്പലപ്പുഴ പാല്‍പ്പായസ നിവേദ്യം ഒന്നരമണിക്കൂര്‍ വൈകിയതിനു പ്രധാന കാരണം ഇതാണ്. പദ്മതീര്‍ത്ഥ കുളത്തിനു സമീപത്തെ തിരുവമ്പാടി നടയിലൂടെ മേല്‍ശാന്തിമാര്‍(നമ്പിമാര്‍)ക്ഷേത്രത്തിലേക്കു പ്രവേശിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ ശാന്തിമാരെ തടഞ്ഞു. ഇതില്‍ ഒരു പോലീസുകാരന്റെ പേര് ബൈജു ജോണ്‍ എന്നായിരുന്നു. ഇതോടെ, കുളിച്ച് ഈറനായെത്തിയ മേല്‍ശാന്തിമാര്‍ അശുദ്ധരായി. ബൈജു ജോണ്‍ ചെയ്തത് തെറ്റാണെന്നു ജീവനക്കാരും ഭാരവാഹികളും പറയുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തതിലുളള കുഴപ്പമാണ് കാരണം.
മതവികാരം വ്രണപ്പെടുത്താന്‍ കരുതിക്കൂട്ടിയുള്ള ശ്രമം നടത്തിയ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിക്കഴിഞ്ഞു. പോലീസുകാരും സ്പെഷ്യല്‍ ഗാര്‍ഡുകളും ദിവസേന മാറിക്കൊണ്ടിരിക്കും. ഇവരില്‍ കുറഞ്ഞത് നൂറു പേരെങ്കിലും ഉണ്ടാകും.
ഇവരെല്ലാം ഹിന്ദു മതത്തില്‍ പെട്ടവരല്ല. ഇന്നലെ എല്ലാവരെയും പരിശോധിക്കുന്നതിനുള്ള അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നില്ല.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: