തൃശൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും പുണ്യക്ഷേത്രങ്ങളില്‍ ഒന്നായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിനകത്ത് ഇന്നലെ സംഭവിച്ച ഉന്നതരുടെ കയ്യാങ്കളി ഹിന്ദുസമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്നതായി. ചെയര്‍മാനും ഭരണസമിതിയംഗങ്ങും ഇതിന്മുമ്പ് പലപ്രാവശ്യവും പരസ്യമായി ഏറ്റു മുട്ടിയിരുന്നു.
കഴിഞ്ഞദിവസം ഉത്സവത്തോടനുബന്ധിച്ച് പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്ക്ക് നല്കുന്ന മൊമെന്റോയില്‍ ചെയര്‍മാന്റെ പേരില്ലെന്ന കാരണത്താല്‍ പരസ്യമായി വഴക്കുണ്ടായി. ഇന്നലത്തേ സംഭവത്തില്പ്പെട്ട് ഭരണസമിതി അംഗം തന്നെയായിരുന്നു ആ സംഭവത്തിലും.
അധികാരത്തിനും അവകാശത്തിനും പോരടിക്കുന്നവര്‍ പക്ഷേ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനോ മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനോ ഒന്നും ചെയ്യാറില്ല. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദക്കഞ്ഞിപോലും കുറ്റമറ്റരീതിയില്‍ നല്കുവാനായില്ല. രാഷ്ട്രീയ യജമാനന്മാര് വരുമ്പോള്‍ ഭക്തി കാണിക്കുകാണ് പതിവ്. കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ കൊണ്ടു നടന്നത് ദേവസ്വം ചെയര്‍മാന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു. ക്ഷേത്രത്തിന്റെ അഭിമാനമായ പുന്നത്തൂര്‍ ആനക്കോട്ടയിലും ഗോകുലത്തിലും മിണ്ടാ പ്രാണികള്‍ നരകയാതന അനുഭവിക്കുകയാണ്.
ഹിന്ദുസമൂഹത്തെയും ഭക്തജനങ്ങളെയും അവഹേളിച്ചുകൊണ്ടുള്ള ഭരണസമിതിയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: