ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിലുണ്ടായ അനിഷ്ട സംഭവം അങ്ങേയറ്റം നിരുത്തരവാദ പരവും, പ്രതിഷേധാര്‍ഹവുമാണെന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങളുണ്ടാക്കുന്ന രാജുവിനെതിരെ ശക്തമായ സമരപരിപാടികള്‍ ഐക്യവേദി സംഘടിപ്പിച്ചിട്ടും, അതിനുവേണ്ട നടപടി സ്വീകരിക്കാത്ത ഭരണസമിതിക്കെതിരെ യോഗം ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
ദേവസ്വം ഭരണസമിതിയേയും, ക്ഷേത്രത്തിന്റെ യശസ്സിനേയും കളങ്കം വരുത്തുന്നത് പതിവുകാഴ്ച്ചയാകുക്കുന്ന ഈ ഭരണസമിതി അംഗത്തിനെതിരെ ദേവസ്വം ഭരണസമിതി ശക്തമായ നടപടിയെടുക്കാത്ത പക്ഷം ഹിന്ദുസമൂഹം മൊത്തം പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് യോഗം മുന്നറിയിപ്പുനല്‍കി. ക്ഷേത്രത്തില്‍ വിഐപി ദര്‍ശനവും, ജീവനക്കാര്‍ക്ക് പണം നല്‍കിയിട്ടുള്ള”പൊരുത്ത്”എന്നുപറയുന്ന സ്പെഷ്യല്‍ ദര്‍ശനവും അവസാനിപ്പിക്കാനുള്ള കര്‍ശന നടപടിയെടുക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി യോഗത്തില്‍ ആവശ്യപ്പെട്ടു.
താലൂക്ക് പ്രസിഡണ്ട് പ്രസന്നന് പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് വിനോദ് പാണ്ടാരിക്കല്‍, താലൂക്ക് ജനറല്‍ സെക്രട്ടറി ശശി വാഴപ്പിള്ളി, വൈസ് പ്രസിഡണ്ട് ശേഖരന് പുന്നയൂര്‍, ചിന്താമണി പാലയൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: