തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വിവാദ മാസ്റ്റര്‍ പ്ലാനിംഗിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന് പ്രൈവറ്റ് സെക്രട്ടറിയായി നിയമനം. മുന്‍ ചീഫ് ടൗണ്‍ പ്ലാനറായിരുന്ന ജേക്കബ് ഈശോയെയാണ് വിരമിച്ചയുടന്‍ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. ഇതോടെ നഗരകാര്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് തന്നെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതെന്ന് വ്യക്തമായി.
ഈപ്പന്വര്ഗ്ഗീസ് ചീഫ് ടൗണ്‍ പ്ലാനറും ജേക്കബ് ഈശോ അഡീഷണല്‍ ചീഫ് ടൗണ്‍ പ്ലാനറുമായിരിക്കെയാണ് 40 ഓളം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നഗരകാര്യവകുപ്പ് നിര്‍ദ്ദേശം നല്‍കുന്നത്. തുടക്കത്തില്‍ തിരുവനന്തപുരം നഗരസഭയുടെ മാസ്റ്റര്‍ പ്ലാനില്‍ എംസി റോഡും തിരുവനന്തപുരം ചെങ്കോട്ട റോഡും പ്രാപ്യമായ മണ്ണന്തല-നാലാഞ്ചിറ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവെങ്കിലും ചില പ്രത്യേക സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമെന്ന നിലയില്‍ ഇവിടെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് ശാന്തിഗിരി, ചേങ്കോട്ടുകോണം, ചെമ്പഴന്തി തുടങ്ങിയ പ്രശസ്ത ഹൈന്ദവ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നതും ഹിന്ദു ഭൂരിപക്ഷവുമുള്ള കഴക്കൂട്ടം, കാട്ടായിക്കോണം, ആറ്റിപ്ര പ്രദേശങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയത്. മാസ്റ്റര്‍പ്ലാന്‍ വിവാദമായതോടെ നഗരകാര്യവകുപ്പ് പഴി നഗരസഭയുടെ മേല്‍ ചാരി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ നഗരകാര്യവകുപ്പ് മന്ത്രിയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു വിവാദ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതെന്ന് ഇപ്പോള്‍ ജേക്കബ് ഈശോയെ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിലൂടെ വ്യക്തമായത്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: