ചങ്ങനാശേരി: വടക്കേക്കരയില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ആര്.എസ്.എസ് പ്രവര്‍ത്തകരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ ആര്.എസ്.എസ് താലൂക്ക് സമിതി ശക്തമായി പ്രതിഷേധിച്ചു. വര്‍ഷങ്ങളായി വടക്കേക്കര കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിവരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും നിരവധി കേസുകളിലെ പ്രതിയുമായ പുതുശേരി ജയേഷും പഞ്ചായത്തംഗവും സി.പി.എം നേതാവുമായ സനലിന്റെയും നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. വര്‍ഷങ്ങളായി ക്ഷേത്രോത്സവത്തിനുമാത്രമായി അക്രമം നടത്തുകയും അതിലൂടെ സാമൂദായിക സ്പര്‍ദ്ധ ഉണ്ടാക്കുകയുമാണ് സി.പി.ഐ.എമ്മിന്റെ ഗൂഢലക്ഷ്യം.
ചങ്ങനാശേരിയിലെ മുന്‍ സി.ഐ ആയിരുന്ന കെ.ശ്രീകുമാറിന്റെ തൊപ്പി തട്ടിത്തെറിപ്പിച്ച കേസിലെ പ്രതിയുമാണ് ജയേഷ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കിരണ്‍ ലാല്‍, ശ്യാം, ശിവകുമാര്‍, കിച്ചു, രൂപേഷ് എന്നിവരാണ് അക്രമത്തിലെ മറ്റു പ്രതികള്‍. മര്‍ദ്ദനമേറ്റ ആര്.എസ്.എസ് പ്രവര്‍ത്തകരായ ശ്രീനിവാസന്, ഗോപന്, രഞ്ജിത് എന്നിവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനുശേഷം ആര്.എസ്.എസിന്റെ കൊടിയും കൊടിമരവും സി.പി.എമ്മുകാര്‍ നശിപ്പിച്ചുകളഞ്ഞു. ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തിലും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്ന സി.പി.എമ്മിന്റെ ഗൂഢ നീക്കത്തിനെതിരെയും ആര്.എസ്.എസ് താലൂക്ക് സമിതി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: