പാലാ: ക്നാനായ കത്തോലിക്ക സഭയില്‍ രക്തശുദ്ധിയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ സഭാംഗങ്ങള്‍ക്ക് ഉരൂവിലക്. കോട്ടയം രൂപതയില്‍ പെട്ട ക്നാനായ കത്തോലിക്ക സഭയിലാണ് പ്രാകൃതമായ ഈ നിയമം ഇപ്പോഴും നടപ്പാക്കുന്നത്.
ക്നാനായ കത്തോലിക്ക സഭ മറ്റ് കത്തോലിക്ക സഭയില്‍ നിന്നുള്ള വിവാഹബന്ധങ്ങള്‍ വിലക്കിയിട്ടുണ്ട്. വിശ്വാസികളുടെ രക്തശുദ്ധിയുടെ പേരിലാണ് ഈ നടപടിയെന്നാണ് സഭ വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. ഇത് അനുസരിക്കാത്തവര്‍ക്ക് സഭ ജാതീയമായി ഭ്രഷ്ട് ഏര്‍പ്പെടുത്തുകയാണ്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതും സഭ അംഗീകരിക്കുന്നില്ല. അവരെയും സഭ പുറത്താക്കുകയാണ്. സഭയില്‍ നിലനില്‍ക്കുന്ന ജാതി, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ വിവേചനം അവസാനിപ്പിക്കണമെന്നും ജനിച്ചുവളര്‍ന്ന ഇടവകയില്‍ നിന്ന് ഭ്രഷ്ട് കല്പിക്കുന്ന നടപടി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്ക നവീകരണ സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം പാലായില്‍ മെത്രാന്മാരുടെ സമ്മേളനനഗരയിലേക്ക് നൂറുകണക്കിന് വിശ്വാസികള്‍ പ്രതിഷേധപ്രകടനം നടത്തി. കുരിശുപള്ളി കവലയില്‍ നിന്നാരംഭിച്ച പ്രകടനം കടപ്പാട്ടൂര്‍ വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനം സമിതി ജനറല്‍ സെക്രട്ടറി ലൂക്കോസ് മാത്യു ഉദ്ഘാടനം ചെയ്തു. കോട്ടയം രൂപതയുടെ മനുഷ്യാവകാശലംഘനം അവസാനിപ്പിക്കണമെന്നും രക്തശുദ്ധി പാരമ്പര്യ വാദം കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം റോക്കി എം, ഇന്ദുലേഖ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കൈപ്പുഴ, ഉഴവൂര്‍, കിടങ്ങൂര്‍, ചെറുകര, കടുത്തുരുത്തി, മലബാര്‍ ഫൊറോനാകളില്‍ നിന്നുള്ള സഭാംഗങ്ങളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: