എരുമേലി: സര്‍ക്കാര്‍ വക ഫണ്ട് ദുര്‍വിനിയോഗത്തിലൂടെ മഞ്ഞളരുവില് കൊച്ചുതോടിനു കുറുകെ നിര്‍മ്മിക്കുന്ന ചെക്ക്ഡാമിനെതിരെ വാര്ഡ്ഗ്രാമസഭ പ്രതിഷേധ റിപ്പോര്‍ട്ട് നല്കി.
ഗ്രാമസഭയുടെ പരാതി സ്വീകരിച്ച പഞ്ചായത്ത് അധികൃതര്‍ റിപ്പോര്‍ട്ടും പരാതിയും ചെക്ക്ഡാം നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുന്ന മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കൈമാറിയെന്നും സെക്രട്ടറി പറഞ്ഞു.
എരുമേലി ഗ്രാമപഞ്ചായത്തിലടക്കം രണ്ട് ജലസേചനപദ്ധതികള്‍ ഉള്ള മണിമലയാറിലേക്ക് വെള്ളം ഒഴുകിയെത്തുന്ന തോടിന് കുറുകേയാണ് സ്വകാര്യ എസ്റ്റേറ്റ് ഉടമയ്ക്കായി വന്‍കിട ചെക്ക്ഡാം നിര്‍മ്മിക്കുന്നത്. നീരൊഴുക്ക് തടയുന്നതോടൊപ്പം സമീപപ്രദേശങ്ങളിലെ നൂറുകണക്കിനാളുകളുടെ കുടിവെള്ള ലഭ്യതകൂടി തകരാറിലാക്കുന്ന പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം കൂടിയ ഗ്രാമസഭയാണ് ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.
അനധികൃത ചെക്ക്ഡാം നിര്‍മ്മാണത്തിനെതിരെ പഞ്ചായത്ത് ആധികൃതര്‍ മൗനം പാലിക്കുകയായിരുന്നു. സര്‍ക്കാര്‍വക 51 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ചെക്ക്ഡാമിനെതിരെ ഗ്രാമസഭകൂടി പരാതി നല്‍കിയപ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ സംഭവം അറിയുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. സര്ക്കാര്തുക ദുര്‍വിനിയോഗം ചെയ്ത് ചെക്ക്ഡാം നിര്‍മ്മിക്കുന്ന വിവരം ജന്മഭൂമി അടക്കമുള്ള ചിലപത്രങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് ജനകീയ പ്രതിഷേധം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: