കോട്ടയം: കാപട്യമാണ് ആധുനിക ഭാരതത്തിന്റെ മുഖമുദ്രയെന്ന് ഭാരതീയ വിചാരകേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം കോട്ടയം ജില്ലാ സമിതി സംഘടിപ്പിച്ച സദ്ഗമയ ത്രിദിന പ്രഭാഷണപരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിവധത്തില്‍ നുണപറഞ്ഞ നെഹ്റു പ്രധാനമന്ത്രിയായി. സത്യംപറഞ്ഞ സര്‍ദാര്‍ പട്ടേല്‍ തിരസ്കൃതനായി. ഇതാണ് ഭാരതത്തിന്റെ ചരിത്രം. സത്യത്തെ മൂടിവെയ്ക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നു. കുടുംബവാഴ്ച അവസാനിക്കുമെന്ന കോണ്‍ഗ്രസ് ഭയമാണിതിന് കാരണം. 1757-ല്‍ ഭരണം തുടങ്ങിയ ബ്രിട്ടീഷുകാര്‍ക്കെതിരെ അഞ്ച് വര്‍ഷത്തിനകം സമരം തുടങ്ങിയിട്ടും 1857ല്‍ മാത്രം ഒന്നാം സ്വാതന്ത്ര്യസമരം എന്ന കോണ്‍ഗ്രസ് ഭരണകൂടം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. ബ്രിട്ടനോടുള്ള സമരംമാത്രമല്ല ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടും നടത്തിയതും സ്വാതന്ത്ര്യസമരമാണ്.
ചരിത്രത്തെ വിസ്മരിച്ചു തെറ്റായി വ്യാഖ്യാനിച്ച നിരവധി സംഭവങ്ങള്‍ ഇനിയുമുണ്ട്. രക്തരഹിത സമരത്തിലൂടെ സ്വാതന്ത്ര്യംനേടി എന്ന് പറയുമ്പോള്‍ സ്വാതന്ത്ര്യത്തിനായി നടത്തിയ വിഭജനത്തില്മാത്രം പത്തുലക്ഷം പേര് മരണമടഞ്ഞു. അതിനു മുമ്പ് നടന്ന എത്രയെത്ര സമരങ്ങളില്‍ ലക്ഷാവതി ജനതയുടെ ജീവന് പൊലിഞ്ഞു. എന്തിനാണ് ചരിത്രത്തെ സൂക്ഷ്മമായി വളച്ചൊടിക്കുന്നതിനു പിന്നില്‍ അധികാരകൊതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഴൂര്‍ എസ് വി ആര് എന്‍എസ്എസ് കോളേജ് അസോ. പ്രൊഫ. എസ്.വി. പ്രദീപ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിചാരകേന്ദ്രം ജില്ലാ ജോ. സെക്രട്ടറി ബി. വിനയകുമാര്‍, ജില്ലാ സെക്രട്ടറി പി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസമായ ഇന്ന് ‘ആരാണ് ന്യൂനപക്ഷം? മതവും മതേതരത്വവും ഒരു വിചിന്തനം’ എന്ന വിഷയത്തില്‍ വിചാരകേന്ദ്രം സംസ്ഥാനസമിതി അംഗം കെ.സി. വിനയരാജന്മാസ്റ്റര് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: