കോട്ടയം: ഭക്ഷ്യസുരക്ഷാ നിലവാര നിയമം അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ അറവുശാലകളും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എ. മുഹമ്മദ് റാഫി അറിയിച്ചു. അറവുശാലകളും അറവുസ്ഥലങ്ങളും ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ഇവയ്ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
അറവുശാലകളും മറ്റ് ഭക്ഷേ്യാല്പ്പന്ന വില്‍പ്പനശാലകളും അനധികൃതമായി പ്രവര്‍ത്തിക്കുന്നത് ആറുമാസം തടവും അഞ്ച് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍നിന്ന് വാങ്ങുന്ന ഇറച്ചി വീണ്ടും വില്‍പ്പന നടത്തുന്നതും പാകം ചെയ്ത് വില്‍ക്കുന്നതും കുറ്റകരമാണ്. പൊതുജനങ്ങളും ഭക്ഷേ്യാല്പ്പന്ന വില്‍പ്പനശാലകളുടെ ഉടമകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: