കോട്ടയം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 13 മുതല്‍ 18 വരെ കോട്ടയത്ത് നടക്കുന്ന ദേശീയ നാടകോത്സവത്തില്‍ അഞ്ചു മലയാള നാടകങ്ങള്‍ അരങ്ങിലെത്തും. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മാക്ബത്ത്, തിരുവനന്തപുരം നിരീക്ഷയുടെ പുനര്‍ജ്ജനി, തിരുവനന്തപുരം അക്ഷരകലയുടെ സത്യപറയുന്ന കള്ളന്-ചരണ്‍ദാസ് ചോര്‍, കാലടി ശങ്കരാചാര്യ സര്‍വ്വകലാശാല ഫൈന്‍ ആര്‍ട്സ് കണ്‍സോര്‍ഷ്യത്തിന്റെ ബീഗം പണിക്കര്‍ പ്രവാസി മലയാളി സംരംഭമായ മുംബൈ വിളപ്പില്വിഷന് നാടകശാലുടെ കഥാപാത്രങ്ങളും പങ്കെടുത്തവരും എന്നിവയാണ് മലയാളഭാഷയെ പ്രതിനിധീകരിക്കുന്നത്.
ഇ.എ രാജേന്ദ്രനാണ് മാക്ബത്തിന്റെ സംവിധായകന്. പുനര്‍ജ്ജനി സി.വി. സുധിയും കഥാപാത്രങ്ങളും പങ്കെടുത്തവരും വിളപ്പില്‍ മധുവും സത്യം പറയുന്ന കള്ളന്-ചരണ്‍ദാസ് ചോര്‍ മീനമ്പലം സന്തോഷും ബീഗം പണിക്കര്‍ കുമാരവര്‍മ്മയും സംവിധാനം ചെയ്തിരിക്കുന്നു.
മറാത്തി, ബംഗാളി, ആസാമീസ്, കന്നട, ഹിന്ദി ഭാഷകളില്‍നിന്നുള്ള ഓരോ നാടകങ്ങള്‍ വീതവും രാജസ്ഥാനില്‍നിന്നുള്ള മൈ ഫാദര്‍-മൈ മം എന്ന മൂകനാടകവും മേളയില്‍ അവതരിപ്പിക്കും. നിപുണ്‍ ധര്‍മ്മാധികാരി സംവിധാനം ദലന്‍ ആണ് മറാത്തി ഭാഷയില്‍നിന്നുള്ള നാടകം. അവതരണം-പൂന നാടക് കമ്പനി. ഊരുഭംഗം (ബംഗാളി: സംവിധാനം-മനീഷ് മിത്ര, അവതരണം-കൊല്‍ക്കത്ത കസ്ബ അര്‍ഖ്യ), മൃഗയ(ആസാമീസ്: സംവിധാനം-ഗുണാകര്‍ ദേവ ഗോസ്വാമി,അവതരണം-പര്ബരംഗ ഗോഹട്ടി), ശൂദ്രതപസ്വി(കന്നട: സംവിധാനം-സി. ബസവലിംഗയ്യ, അവതരണം-രംഗായന മൈസൂര്‍), മധ്യമവ്യായോഗ(ഹിന്ദി:സംവിധാനം-ഭൂമികേശ്വര്‍ സിംഗ്, അവതരണം-നാട്യകുലം ജെയ്പൂര്‍) എന്നിവയാണ് മറ്റു നാടകങ്ങള്‍.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, സി.എസ്.ഐ റിട്രീറ്റ് സെന്റര്‍ എന്നിവയാണ് ദേശീയ നാടകോത്സവത്തിന്റെ വേദികള്‍. നാടകോത്സവത്തോടനുബന്ധിച്ചുള്ള സെമിനാര്‍ കോട്ടയം ഡി.സി. ബുക്സ് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: