കോട്ടയം: പെണ്‍കുട്ടികള്‍ക്കായി റൂബല്ല പ്രതിരോധ കുത്തിവയ്പ് ഫെബ്രുവരി മൂന്ന് മുതല്‍ 15 വരെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ നടത്തും. 9 മുതല്‍ 12 വരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കാണ് കുത്തിവയ്പ് നല്‍കുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതിവകുപ്പ് എന്നിവയുടെ സഹകരണ ത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 237 സ്കൂളുകളിലായി 46,017 പെണ്‍കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കും. ശിശുമരണനിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റൂബല്ലാ പ്രതിരോധപരിപാടികള്‍ ശക്തമാക്കുന്നതിന് തീരുമാനമായത്. ഗര്‍ഭിണികളെ റൂബല്ല ബാധിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് ഹൃദയം, തലച്ചോറ് എന്നിവയ്ക്ക് വൈകല്യം സംഭവിക്കുന്നതായും അന്ധത, ബധിരത, ബുദ്ധിമാന്ദ്യം തുടങ്ങിയവ ഉണ്ടാകുന്നതിനുള്ള സാഹചര്യമുണ്ട്.
തൊലിപ്പുറത്ത് മണല്വാരിയിട്ടതുപോലെയുള്ള തിണര്‍പ്പ്, ചെറിയപനി, ജലദോഷം, കഴുത്തിനു പുറകിലെ കഴലവീക്കം, സന്ധിവേദന, തലവേദന, കണ്ണുചുവപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനം അധ്യാപക രക്ഷാകര്‍ത്തൃയോഗങ്ങള്‍ എന്നിവ പൂര്‍ത്തിയായതായും അധികൃതര്‍ പത്രസ മ്മേളനത്തില്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐഷാഭായി, സാമൂഹ്യക്ഷേമവകുപ്പ് ഓഫീസര്‍ ഡോ. ബി. തങ്കമ്മ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ്, ഡോ.മിശ്ര എന്നിവര്‍ പത്രസ മ്മേളനത്തില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: