തിരുവനന്തപുരം: ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കുന്നത് പൊലിസ് നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ഗവണ്മെന്റ് ഇതിനെ ഗൗരവത്തോടെയാണു കാണുന്നത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സിയെ അറിയിക്കേണ്ട കാര്യങ്ങള്‍ യഥാസമയം അറിയിക്കുന്നുണ്ട്. എന്നാല്‍ ഐഎസ്ഐയുടെ പ്രവര്‍ത്തനം കേരളത്തില്‍ നടക്കുന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി ചോദ്യത്തിനു മറുപടി നല്കി. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്റലിജന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തും. കര്‍ണാടക തമിഴ്നാട് സംസ്ഥാനങ്ങളുമായി ചേര്‍ന്നു ജോയ്ന്റ് ഓപറേഷന് നടത്തുമെന്നും മന്ത്രി പറഞ്ഞു.
പാകിസ്ഥാന് ചാരസംഘടനകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. തീവ്രവാദഭീകരവാദ പ്രസ്ഥാനങ്ങളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സിന് കീഴിലുള്ള ആഭ്യന്തര സുരക്ഷാവിഭാഗം സസൂക്ഷ്മം നിരീക്ഷണം നടത്തുന്നുണ്ട്. പാകിസ്ഥാന് ചാരസംഘടനയായ ഐ എസ് ഐയുടെ ഏജന്റ് സംസ്ഥാനത്തുള്ള ഒരു കേന്ദ്രമന്ത്രിയുമായി ബന്ധപ്പെടുന്നതായുള്ള ആക്ഷേപം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമെ ശ്രദ്ധയില്പ്പെട്ടിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകളെ നേരിടുന്നതിന് ആദിവാസികളുടെ സേവനം ഉപയോഗപ്പെടുത്തുമെന്നു വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ആദിവാസി വിഭാഗത്തില്‍ നിന്നും 700 പേരെ നേരിട്ടു വനംവകുപ്പില്‍ നിയമിക്കും. ഇതില്‍ 90 പേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഫോറസ്റ്റ് ഓഫിസ് കത്തിച്ചകേസില്‍ 1600 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കത്തിപ്പോയ ഫയലുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്നു തന്നെ കുറ്റക്കാരെക്കുറിച്ചു വിവരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: